മുംബൈ : മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെ 11 സീറ്റുകളിലേക്ക് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഏഴ് കോൺഗ്രസ് എം.എൽ.എ.മാരെങ്കിലും ക്രോസ്സ് വോട്ട് ചെയ്തതായി വ്യക്തമാക്കി വോട്ടെടുപ്പ് ഫലങ്ങൾ. 37 എം.എൽ.എ.മാരാണ് കോൺഗ്രസിനുള്ളത്. പാർട്ടിയുടെ സ്ഥാനാർഥി പ്രദ്‌ന്യ സതവിന് 30 ഒന്നാം മുൻഗണന വോട്ടുകൾ നിശ്ചയിച്ചിരുന്നു. ശേഷിക്കുന്ന ഏഴുവോട്ടുകൾ സഖ്യകക്ഷിയായ ഉദ്ധവ് താക്കറെയുടെ ശിവസേന സ്ഥാനാർഥി മിലിന്ദ് നർവേക്കറിനാണെന്നും പാർട്ടി വ്യക്തമാക്കിയിരുന്നു.
എന്നാൽ, പ്രദ്‌ന്യ സതവിന് 25-ഉം നർവേക്കറിന് 22-ഉം ഒന്നാം മുൻഗണനവോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് എം.എൽ.എ.മാർ ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്ന് ഇതിൽനിന്ന് കൃത്യമായി മനസ്സിലാകുന്നുണ്ട് . ബി.ജെ.പി., ശിവസേന, എൻ.സി.പി. എന്നിവ ഉൾപ്പെടുന്ന മഹായുതി സഖ്യം മത്സരിച്ച ഒമ്പത് സീറ്റുകളിലും വിജയിച്ചപ്പോൾ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി. പിന്തുണച്ച പെസന്റ്‌സ് ആൻഡ് വർക്കേഴ്‌സ് പാർട്ടിയുടെ (പിഡബ്ല്യുപി) ജയന്ത് പാട്ടീൽ ദയനീയമായി പരാജയപ്പെട്ടു.
മഹാരാഷ്ട്രയിൽ ബി ജെ പി ക്കും സഖ്യകക്ഷികൾക്കും വലിയ ആത്മവിശ്വാസമാണ് നിയമസഭാ കൗൺസിലിലെ തിളങ്ങുന്ന വിജയം നൽകുന്നത്.









Discussion about this post