ന്യൂഡൽഹി : നീതി ആയോഗ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിതി ആയോഗിന്റെ ഒൻപതാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിനാണ് പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിച്ചത്. പല പ്രതിപക്ഷ മുഖ്യമന്ത്രിമാരും യോഗത്തിൽ നിന്ന് വിട്ടുനിന്നപ്പോൾ, ഇൻഡി മുന്നണിയുടെ ഭാഗമായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുത്തു.
2047 ലെ വികസിത ഭാരതം എന്ന അജണ്ടയിലാണ് നീതി ആയോഗിന്റെ ഇന്നത്തെ സമ്മേളനം. സംസ്ഥാന മുഖ്യമന്ത്രിമാർ, ലെഫ്റ്റനന്റ് ഗവർണർമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. എന്നാൽ ഇൻഡി സഖ്യം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം മുഖ്യമന്ത്രിമാരും യോഗം ബഹിഷ്‌കരിച്ചു. ബജറ്റിൽ അവഗണനയുണ്ടെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം.കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരെല്ലാം വിട്ടുനിന്നു.
Discussion about this post