ഇസ്ലാമാബാദ്; പാകിസ്താനിലെത്തിയ വിവാദ ഇസ്ലാമിക പണ്ഡിതൻ സാക്കിർ നായികിന് വൻ സ്വീകരണം ലഭിച്ചത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ഇസ്ഹാഖ് ദാറുമായും കൂടിക്കാഴ്ച നടത്തിയ സാക്കിർ നായിക് പാകിസ്താനിലെ നിരവധി മതകാര്യപരിപാടികളിലാണ് പങ്കെടുക്കുന്നത്.
വിദ്വേഷപ്രസംഗം,സാമുദായിക അസ്വാരാസ്യം ഉണ്ടാക്കൽ എന്നീ കുറ്റങ്ങൾക്ക് ഇന്ത്യ തിരയുന്ന ഇയാൾ കഴിഞ്ഞ ദിവസം ഒരു പുരസ്‌കാര ചടങ്ങിനിടെ നടത്തിയ പരാമർശങ്ങൾ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. പഠനത്തിലും കലാകായികരംഗത്തും ശോഭിച്ച അനാഥരായ പെൺകുട്ടികളെ ആദരിക്കുന്ന ചടങ്ങിലാണ് ഇയാൾ തന്റെ യഥാർത്ഥ സ്വഭാവം പുറത്തെടുത്തത്. സാക്കിർ നായിക്കായിരുന്നു പുരസ്‌കാരം നൽകേണ്ടിയിരുന്നത്. എന്നാൽ പേര് വിളിച്ചത് പ്രകാരം പെൺകുട്ടികൾ സ്റ്റേജിലേക്ക് വന്നതോടെ ഇയാൾ വേദിയിൽ നിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോയി. കാര്യം അന്വേഷിച്ച സംഘാടകരോട് ഇയാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. അനാഥരായ പെൺകുട്ടികളെ ‘ പെൺമക്കൾ’ എന്ന് അഭിസംബോധന ചെയ്തതാണ് സാക്കിർ നായിക് പ്രകോപിതാനാകാനുള്ള ഒരു കാര്യം. നോൺ മഹ്‌റം ആയ അവരെ നിങ്ങൾക്ക് തൊടാനോ നിങ്ങളുടെ പെൺമക്കൾ എന്ന് വിളിക്കാനോ സാധിക്കില്ല. ഈ കൊച്ചുപെൺകുട്ടികൾക്ക് വിവാഹപ്രായം ആയിരിക്കുന്നു. അതിനാൽ പെൺമക്കളായി അവതരിപ്പിക്കാൻ സാധിക്കില്ല.
ഇസ്ലാമിക പദങ്ങളിൽ, ‘ഹറാം’ എന്നാൽ വിശുദ്ധമോ നിരോധിതമോ ആയ എന്തെങ്കിലും അർത്ഥമാക്കുമ്പോൾ, ‘ഹറാം’ എന്ന വാക്കിൽ നിന്ന് വരുന്ന ‘മഹ്റം’ എന്നത് ഒരാൾക്ക് വിവാഹം കഴിക്കാൻ കഴിയാത്ത ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു – ഉദാഹരണത്തിന്, ഒരു പിതാവും മകളും. അതിനാൽ, ‘നോൺ-മഹ്റം’ എന്നത് ഒരാൾക്ക് വിവാഹം കഴിക്കാൻ കഴിയുന്ന ഒരു വ്യക്തിയെ മാത്രമാണ് സൂചിപ്പിക്കുന്നത് – അല്ലെങ്കിൽ ആ വ്യക്തിയെ വിവാഹം കഴിക്കുന്നത് ‘ഹറാം’ അല്ല. അനാഥരായ പെൺകുട്ടികൾ അദ്ദേഹത്തെ അഭിവാദ്യം ചെയ്തപ്പോൾ സാക്കിർ നായിക് വേദിയിൽ നിന്ന് ഇറങ്ങിപ്പോയി, അവരെ ‘പെൺകുട്ടികൾ’ എന്ന് പരിചയപ്പെടുത്തിയതിൽ അദ്ദേഹം ദേഷ്യപ്പെട്ടു, കാരണം, അവരെ വിവാഹം കഴിക്കാമെന്ന് സാക്കിർ നായികന്റെ പ്രതികരണം വിശദീകരിച്ചുകൊണ്ട് ഇംതിയാസ് മഹമൂദ് പറഞ്ഞു.
സാക്കിർ നായിക്കിന്റെ പാകിസ്താൻ സന്ദർശനം അപലപനീയമാണെന്ന് ഇന്ത്യ പ്രതികരിച്ചു.ഇന്ത്യൻ നീതിന്യായത്തിൽ നിന്ന് ഒളിച്ചോടിയ ഒരാൾക്ക് പാകിസ്താനിൽ ഉയർന്ന തലത്തിലുള്ള സ്വീകരണം ലഭിച്ചതിൽ ഞങ്ങൾക്ക് അത്ഭുതമില്ല. ഇത് നിരാശാജനകവും അപലപനീയവുമാണ്, പക്ഷേ അതിശയിക്കാനില്ലെന്ന് ഇന്ത്യൻ വക്താവ് പറഞ്ഞു.










Discussion about this post