ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കുള്ള പിൻഗാമിയെ നിർദേശിച്ച് ഡി വൈ ചന്ദ്രചൂഢ്. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ സഞ്ജിവ് ഖന്നയെയാണ് ചന്ദ്രചൂഢ് പിൻഗാമിയിയായി നിർദേശിച്ചിരിക്കുന്നത്. നവംബർ 10 നാണ് ഡി വൈ ചന്ദ്രചൂഢിന്റെ കാലാവധി പൂർത്തിയാകുന്നത്.
സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ ജസ്റ്റിസ് ഖന്ന ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസാകും. പിൻഗാമിയെ നിർദേശിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ചന്ദ്രചൂഢിന് കത്തെഴുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ്രചൂഢ് പേര് നിർദേശിച്ചത്.
.1983ൽ ഡൽഹി ബാർ കൗൺസിലിൽ എൻറോൾ ചെയ്താണ് സഞ്ജീവ് ഖന്ന അഭിഭാഷക ജീവിതം തുടങ്ങുന്നത് . ആദ്യം തീസ് ഹസാരി കോംപ്ലക്‌സിലെ ജില്ലാ കോടതികളിലും പിന്നീട് ഡൽഹി ഹൈക്കോടതിയിലും ട്രൈബ്യൂണലുകളിലും പ്രാക്ടീസ് ചെയ്യുകയും ചെയ്തു. 2005ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി . 2006ൽ സ്ഥിരം ജഡ്ജിയായി മാറി. 2019 ജനുവരി 18 ന് ജസ്റ്റിസ് ഖന്ന സുപ്രീം കോടതി ജഡ്ജിയായി .
2022 നവംബർ 9-ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ഇന്ത്യയുടെ 50 – മാത്തെയും നിലവിലെ ചീഫ്് ജസ്റ്റിസുമാണ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് . 2016 മെയ് മാസത്തിൽ ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം മുൻപ് 2013 മുതൽ 2016 വരെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2000 മുതൽ 2013 വരെ ബോംബെ ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . ഇലക്ടറൽ ബോണ്ട് പദ്ധതി വിധി, രാമജന്മഭൂമി വിധി, ശബരിമല കേസ്, സ്വവർഗ വിവാഹ കേസ്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ തുടങ്ങിയ സുപ്രധാന വിധികൾ പുറപ്പെടുവിച്ച ബെഞ്ചുകളുടെ ഭാഗമായിരുന്നു അദ്ദേഹം.










Discussion about this post