കൊച്ചി: കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ സി പി ഐ നേതാവ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം. ബിനാമി ഇടപാട് പുറത്ത് കൊണ്ട് വന്നതിനാല് സിപിഐ നേതാവായ നഗരസഭ കൗണ്‍സിലര്‍ മാദ്ധ്യമ പ്രവർത്തകനെ മർദ്ദിച്ചത്. നഗരസഭയിലെ കുടുംബശ്രീ ഹോട്ടല്‍ കൗണ്‍സിലര്‍ ബിനാമി പേരില്‍ നടത്തുന്നെന്ന ആരോപണത്തെ കുറിച്ച് പൊതുഇടത്ത് വച്ച് സംസാരിച്ചതിന്‍റെ പേരിലായിരുന്നു മര്‍ദനം. ദീപിക ദിനപത്രത്തിന്‍റെ പ്രാദേശിക ലേഖകന്‍ ശിവശങ്കര പിള്ളയാണ് സിപിഐ കൗണ്‍സിലര്‍ ഡിക്സന്‍റെ മര്‍ദനത്തിന് ഇരയായത്.
അതേസമയം മര്‍ദനമേറ്റത് തനിക്കാണെന്ന വാദവുമായി കൗണ്‍സിലറും ചികിത്സ തേടി.
നഗരസഭയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഹോട്ടല്‍ ബിനാമി പേരില്‍ ഡിക്സനാണ് നടത്തുന്നതെന്ന് മുമ്പേ തന്നെ ആരോപണമുണ്ട്. ഇതേകുറിച്ച് പൊതുപ്രവര്‍ത്തകയുമായി ശിവശങ്കരപിളള സംസാരിച്ചിരുന്നു. ഇതറിഞ്ഞെത്തിയ ഡിക്സന്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ശിവശങ്കരപിളള പറഞ്ഞു. ശിവശങ്കര പിള്ളയെ വാഹനമിടിച്ച് വീഴ്ത്താനും കൗണ്‍സിലര്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.
അതേസമയം തന്‍റെ ജീവിത മാര്‍ഗം തകര്‍ക്കാന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ ആസൂത്രിതമായി ശ്രമിച്ചെന്നും ഇത് ചോദ്യം ചെയ്തതിന്‍റെ പേരില്‍ തന്നെയാണ് ആദ്യം മര്‍ദിച്ചതെന്നുമുള്ള വാദവുമായി ഡിക്സനും രംഗത്ത് വന്നിട്ടുണ്ട്.
Discussion about this post