Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

മനുഷ്യരുടെ ചെവിയുണ്ടായത് മത്സ്യത്തിന്റെ ചെകിളയില്‍നിന്ന്; അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍

by Brave India Desk
Jan 24, 2025, 02:19 pm IST
in News, Science
Share on FacebookTweetWhatsAppTelegram

 

കാലങ്ങള്‍ നീണ്ടുനിന്ന പരിണാമത്തിലൂടെയാണ് ഭൂമിയിലെ ജീവജാലങ്ങള്‍ ഇന്നു കാണുന്ന രൂപത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നാണ് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍.ഇതില്‍ തന്നെ മനുഷ്യരുടെ പരിണാമം വളരെ സങ്കീര്‍ണ്ണമായിരുന്നുവെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ഇതിനെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ ഏറെ നിലവിലുണ്ടെങ്കിലും കൂടുതല്‍ ഗവേഷകരും പൊതുസിദ്ധാന്തത്തെ പിന്തുണയ്ക്കുന്നവരാണ്. ഇന്നും ഇതിനെക്കുറിച്ച് നിരവധി പഠനങ്ങളും കണ്ടെത്തലുകളും നടന്നുകൊണ്ടിരിക്കുന്നു.

Stories you may like

രണ്ട് ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഞാൻ മരിച്ചാൽ ഉത്തരവാദി ബാലയും കുടുംബവും: ആശുപത്രി കിടക്കയിൽ നിന്ന് മുൻ പങ്കാളി എലിസബത്ത്

ഇപ്പോഴിതാ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ കണ്ടെത്തല്‍ ലോകശ്രദ്ധ നേടുകയാണ്. മനുഷ്യന്റെ ചെവിയെക്കുറിച്ചാണ് ഇവര്‍ പഠനം നടത്തിയത്. ഇതില്‍ നിന്ന് ഒരു ഞെട്ടിക്കുന്ന വസ്തുതയാണ് പുറത്തുവന്നിരിക്കുന്നത്. മത്സ്യങ്ങളുടെ ചെകിളയില്‍ നിന്നാണ് മനുഷ്യരുടെ ചെവിയുടെ പുറംഭാഗം രൂപപ്പെട്ടിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകളും ഈ ഗവേഷകരുടെ കയ്യിലുണ്ട്.

ജീന്‍ എഡിറ്റിംഗ് പോലുള്ള പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത് മത്സ്യചെകിളയില്‍ മാത്രം കാണുന്ന തരുണാസ്ഥി മനുഷ്യരുടെ ചെവിയിലുണ്ടെന്നാണ്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിണാമ വേളയില്‍ അത് ചെവിയില്‍ സ്ഥാനം പിടിച്ചു. ഇത് മനുഷ്യരുള്‍പ്പെടെയുള്ള സസ്തനികളിലെ പുറം ചെവികളുടെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കുന്നു.

അതേസമയം മനുഷ്യരിലെ ചെവികളുടെ മധ്യഭാഗവും കൗതുകമുണര്‍ത്തുന്നതാണ്. കര്‍ണപടലത്തിന് പിന്നില്‍ സ്ഥിതി ചെയ്യുന്നതും മൂന്ന് ചെറിയ അസ്ഥികള്‍ ഉള്‍ക്കൊള്ളുന്നതുമായ ഇത് മത്സ്യങ്ങളുടെ താടിയെല്ലുകളില്‍ നിന്നാണ് ഉണ്ടായെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത് പരിണാമം ശരീരഘടനകളെ രൂപാന്തരപ്പെടുത്തുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണമാണിത്,

പുറംചെവികള്‍ ഇലാസ്റ്റിക് തരുണാസ്ഥി എന്നറിയപ്പെടുന്ന ഒരു ഉപവിഭാഗ തരുണാസ്ഥി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മനുഷ്യന്റെ മൂക്കിലും കശേരുക്കള്‍ക്കിടയിലുള്ള ഡിസ്‌കുകളിലും കാണപ്പെടുന്ന ഹയാലിന്‍ തരുണാസ്ഥി യേക്കാള്‍ ഇത് കൂടുതല്‍ വഴക്കമുള്ളതാണ്.

സീബ്രാഫിഷ് , അറ്റ്‌ലാന്റിക് സാല്‍മണ്‍ എന്ന ഇനം മത്സ്യങ്ങളില്‍ ഇത് വ്യക്തമായി അടങ്ങിയിട്ടുണ്ട്. ഈ ഇനങ്ങളെല്ലാം ആധുനിക മത്സ്യങ്ങളാണ്, ഫോസിലുകളില്‍ ഇലാസ്റ്റിക് തരുണാസ്ഥി നന്നായി സംരക്ഷിക്കപ്പെടുന്നില്ല, അതിനാല്‍ ഗവേഷകര്‍ തന്മാത്രാ സൂചനകള്‍ ഉപയോഗിച്ചാണ് ഇവ കണ്ടെത്തിയത്. ഇങ്ങനെ മനുഷ്യന്റെ പുറം ചെവികളിലെയും മത്സ്യ ചെകിളയിലെയും ജീനുകള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ഇതിലെ ഏറ്റവും കൗതുകകരമായ കാര്യം മനുഷ്യര്‍ക്ക് പുറമേ ഉരഗങ്ങള്‍ക്കും മത്സ്യത്തില്‍ നിന്ന് ചെവി ഘടന പാരമ്പര്യമായി ലഭിച്ചുവെന്നതാണ്. ് ഏകദേശം 315 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ഉരഗങ്ങള്‍ വന്നപ്പോഴേക്കും ഈ ഇലാസ്റ്റിക് തരുണാസ്ഥി പതുക്കെ അവയുടെ പുറം ചെവിയിലേക്ക് കയറാന്‍ തുടങ്ങിയിരുന്നു. ഈ കണ്ടെത്തലുകള്‍ ശാസ്ത്രലോകത്തിന് പുത്തനുണര്‍വ്വാണ് സമ്മാനിച്ചിരിക്കുന്നത്. വരും കാലങ്ങളില്‍ ഓരോ അവയവങ്ങളെക്കുറിച്ചും വിശദമായി പഠിക്കുന്നതിലൂടെ വ്യക്തമായ ഒരു നിഗമനത്തിലെത്തിച്ചേരാമെന്ന് ഗവേഷകര്‍ കരുതുന്നു,

Tags: EarsFISH GILLSEVALOUTION
Share1TweetSendShare

Latest stories from this section

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

Discussion about this post

Latest News

രണ്ട് ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഞാൻ മരിച്ചാൽ ഉത്തരവാദി ബാലയും കുടുംബവും: ആശുപത്രി കിടക്കയിൽ നിന്ന് മുൻ പങ്കാളി എലിസബത്ത്

ഇത്രേം ഉള്ളോ ഇത് വെറും സില്ലി, എന്നിട്ട് മറികടക്കാൻ ആർക്കെങ്കിലും തന്റേടം ഉണ്ടോ; ഗെയ്‌ലിന്റെ തകർപ്പൻ റെക്കോഡ് തകർക്കാൻ ശ്രമിക്കാതെ താരങ്ങൾ

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

ബാറ്റിംഗിൽ മാത്രം അല്ലെടാ എന്റെ ‘പിടി’, ബോളിങ്ങിലെ ഈ വെറൈറ്റി നേട്ടം കണ്ടാൽ നിങ്ങൾക്ക് ഷോക്കാകും; നോക്കാം കോഹ്‌ലിയുടെ തകർപ്പൻ ബോളിങ് റെക്കോഡ്

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

സിറാജിന്റെ ആ വാക്ക് കേട്ട് ഗിൽ എടുത്ത് ചാടിയത് കുഴിയിൽ, ഒരു ആവശ്യവും ഇല്ലായിരുന്നു; കുറ്റപ്പെടുത്തലുമായി മുഹമ്മദ് കൈഫ്; സംഭവം ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies