ബക്രീദ് ദിനത്തിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് വയോധികൻ. സ്വയം അള്ളാഹുവിനുള്ള ത്യാഗമായി സമർപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു കുറിപ്പ് അവിടെ വച്ചിട്ടാണ് ആത്മഹത്യ. ഉത്തർപ്രദേശിൽ 60 വയസ്സുള്ള വയോധികനാണ് ആത്മഹത്യ ചെയ്തത്.
ശനിയാഴ്ച രാവിലെ വീടിനടുത്തുള്ള ഒരു കുടിലിൽ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് മരിച്ച ഇഷ് മുഹമ്മദ് അൻസാരി എന്നയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാളുടെ നിലവിളി കേട്ട് കുടുംബാംഗങ്ങൾ സ്ഥലത്തെത്തി പോലീസിന്റെ സഹായത്തോടെ ഇയാളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ഗോരഖ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും അവിടെ വെച്ച് മരണമടഞ്ഞു.
സുൽാൻ സയ്യിദ് മഖ്ദൂം അഷ്റഫ് ഷായുടെ ദർഗയിൽ നിന്ന് രാവിലെ 10 മണിയോടെ ഈദ് പ്രാർത്ഥനയ്ക്ക് ശേഷം അൻസാരി തിരിച്ചെത്തിയതായി കുടുംബം പറഞ്ഞു. ‘വീട്ടിൽ തിരിച്ചെത്തിയ ശേഷം അൻസാരി നേരെ അവരുടെ വീടിനടുത്തുള്ള കുടിലിലേക്ക് പോവുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് നാട്ടുകാരെയും അധികൃതരെയും അമ്പരപ്പിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു :ഒരാൾ സ്വന്തം കുട്ടിയെ പോലെ ആടിനെ വളർത്തുന്നു, എന്നിട്ട് അതിനെ ബലിയർപ്പിക്കുന്നു. അതും ഒരു ജീവിയാണ്. നാം സ്വയം ബലിയർപ്പിക്കണം. അല്ലാഹുവിന്റെ ദൂതന്റെ നാമത്തിൽ ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു











Discussion about this post