കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിൽ വെച്ച് കൊലചെയ്യപ്പെട്ട ഡോ വന്ദനാ ദാസ് കേസിലെ പ്രതിക്ക് യാതൊരു വിധ മാനസിക രോഗത്തിൻ്റെയും ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് കേസിലെ ദൃക് സാക്ഷികൾ കോടതിയിൽ വ്യക്തമാക്കി. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി. എൻ. വിനോദ് മുമ്പാകെയാണ് സാക്ഷികൾ ഇപ്രകാരം മൊഴി നല്കിയത്.
പ്രതി ശാരീരികപരമായി തനിക്ക് കീഴടക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ള ഇരകളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്ന വെന്നും ആയോധന മുറകളിൽ പ്രാവീണ്യം നേടിയ വ്യക്തിയെ പ്പോലെയാണ് പ്രതി സംഭവ ദിവസം ഇരകളെ ആക്രമിച്ചതെന്നും കേസിലെ ഒന്നാം സാക്ഷി ഡോ ഷിബിൻ ക്രോസ് വിസ്താര വേളയിൽ വ്യക്തമാക്കി. പ്രതിക്ക് മാനസീക രോഗം ഉണ്ടെന്നുള്ള പ്രതിഭാഗം അവകാശവാദവും സാക്ഷി കോടതിയിൽ നിരാകരിച്ചു.
പ്രതിയെ കുടവട്ടൂരിൽ നിന്നും രാത്രിയിൽ കൂട്ടിക്കൊണ്ടു വന്ന പൂയപ്പള്ളി പോലിസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബേബി മോഹൻ്റെ ക്രോസ് വിസ്താരവും പൂർത്തിയായി. പ്രതി യാതൊരു മാനസിക അസുഖവും ഈ സമയങ്ങളിൽ പ്രകടിപ്പിച്ചിരുന്നില്ലയെന്ന് സാക്ഷി കോടതിയിൽ വ്യക്തമാക്കി. കേസിലെ തുടർ സാക്ഷി വിസ്താരം ജൂലൈ 10 ന് നടക്കും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.
Discussion about this post