2027 ലെ സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 11,718 കോടി രൂപ ചെലവിൽ സെൻസസ് നടത്താനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്.മുപ്പതു ലക്ഷം പേരെ സെൻസസ് നടപടികൾക്കായി നിയോഗിക്കും.സെൻസസ് വേളയിൽ പൗരരോട് ചോദിക്കുന്നതിനായി രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമ്മീഷണറുടെയും ഓഫീസ് 31 ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്
മൊബൈൽ ആപ്പുകൾ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും തയ്യാറാക്കും. സ്വയം വിശദാംശങ്ങൾ ഉൾപ്പെടുത്താനും ഇതിൽ സൗകര്യം ഉണ്ടാകും.2027 മാർച്ച് ഒന്ന് ആയിരിക്കും സെൻസസിനുള്ള റഫറൻസ് തീയതി. വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും. ജനസംഖ്യാ കണക്കെടുപ്പ് ഫെബ്രുവരി 2027 ന് നടക്കും. മാർച്ച് ഒന്നിനും അഞ്ചിനും ഇടയ്ക്ക് ഇതിൻറെ പരിശോധന നടക്കും. ജാതി സെൻസസും 2027 സെൻസസിനൊപ്പം നടത്താൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. വയസ്, ലിംഗം, വിദ്യാഭ്യാസം, മതം, ജാതി, മാതൃഭാഷ, ഭിന്നശേഷിക്കാരുടെ കണക്ക് എന്നിവ കണക്കെടുപ്പിനിടെ രേഖപ്പെടുത്തും.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ 16-ാം ജനസംഖ്യാ കണക്കെടുപ്പാണ് നടക്കാൻ പോകുന്നത്. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസായും അതു മാറും. 2021ൽ നടക്കേണ്ടിയിരുന്ന സെൻസൻസ് കോവിഡ് കാരണം നീണ്ടുപോകുകയായിരുന്നു.











Discussion about this post