കൊൽക്കത്ത : പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു. ലയണൽ മെസ്സിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സർക്കാരിന് ഉണ്ടായ വൻ നാണക്കേടിന് പിന്നാലെയാണ് തീരുമാനം. മുഖ്യമന്ത്രി മമത ബാനർജിക്ക് ആണ് കായികമന്ത്രി രാജി കത്ത് നൽകിയത്.
പരിപാടിയുടെ നടത്തിപ്പിലെ പിഴവുകളെ തുടർന്ന് പശ്ചിമ ബംഗാൾ സർക്കാർ ഭരണപരമായ നടപടികൾ ആരംഭിച്ചിരുന്നു. സംഭവം അന്വേഷിക്കാൻ മമത ബാനർജി ഉന്നതതല അന്വേഷണ സമിതിയെ നിയോഗിച്ചു. 2025 ഡിസംബർ 15 ലെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പശ്ചിമ ബംഗാൾ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) രാജീവ് കുമാറിന് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
സ്റ്റേഡിയത്തിലേക്ക് വാട്ടർ ബോട്ടിലുകൾ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതായി പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.










Discussion about this post