ന്യൂഡൽഹി : 2026–27 ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ഐഎസ്എം) 2.0 പ്രഖ്യാപിച്ചു. ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണ പദ്ധതി വിഹിതം 40,000 കോടി രൂപയായി വർദ്ധിപ്പിച്ചു. സെമികണ്ടക്ടർ, ഇലക്ട്രോണിക്സ് നിർമ്മാണ മേഖലകൾ ശക്തിപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതികൾ ഇതിനകം തന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.
2021 ഡിസംബറിൽ ആണ് ഇന്ത്യ സെമികണ്ടക്ടർ മിഷൻ ആരംഭിച്ചത്. ഇന്ത്യയിൽ ഒരു സെമികണ്ടക്ടർ, ഡിസ്പ്ലേ നിർമ്മാണ ആവാസവ്യവസ്ഥ നിർമ്മിക്കുന്നതിനായി ഏകദേശം 76,000 കോടി രൂപയുടെ പ്രാരംഭ അടങ്കലോടെ ആണ് പദ്ധതി ആരംഭിച്ചിരുന്നത്. 2025 ഏപ്രിലിൽ ആയിരുന്നു ഇലക്ട്രോണിക്സ് ഘടക നിർമ്മാണ പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നത്. 22,919 കോടി രൂപയുടെ പ്രാരംഭ അടങ്കൽ തുകയോയാണ് ഈ പദ്ധതി ആരംഭിച്ചത്. 2027ഓടെ ഈ തുക 40,000 കോടി രൂപയായി ഉയർത്തുമെന്നാണ് ഇപ്പോൾ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.









Discussion about this post