മുംബൈ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി അദ്ദേഹം മുംബൈയിലാണ് ആദ്യമെത്തിയത്.മുംബൈ വിമാനത്താവളത്തിലെത്തിയ ഇമ്മാനുവൽ മാക്രോണിനെയും ഭാര്യ ബ്രിജിറ്റിനെയും മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഇന്ത്യൻ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള നിർണ്ണായകമായ പ്രതിരോധ കരാറിൽ (ഏകദേശം 3.25 ലക്ഷം കോടി രൂപ) ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായേക്കും. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഈ വിമാനങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
ഹെലികോപ്റ്ററുകളുടെ സംയുക്ത നിർമ്മാണം, ഹാമർ മിസൈലുകൾ എന്നിവയെക്കുറിച്ചും ചർച്ചകൾ നടക്കും. വീകരണ വർഷം 2026: മുംബൈയിൽ വെച്ച് പ്രധാനമന്ത്രി മോദിയും മാക്രോണും ചേർന്ന് ‘ഇന്ത്യ-ഫ്രാൻസ് ഇയർ ഓഫ് ഇന്നൊവേഷൻ 2026’ ഉദ്ഘാടനം ചെയ്യും. സ്റ്റാർട്ടപ്പുകൾ, ഗവേഷണം തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഡൽഹിയിൽ നടക്കുന്ന ആഗോള ‘എഐ ഇംപാക്ട് ഉച്ചകോടിയിൽ’ പങ്കെടുക്കാനാണ് മാക്രോൺ ഇന്ത്യയിലെത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ സഹകരണവും സന്ദർശനത്തിന്റെ പ്രധാന അജണ്ടയാണ്. ഇത് മാക്രോണിന്റെ നാലാമത്തെ ഇന്ത്യ സന്ദർശനമാണെങ്കിലും മുംബൈയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്.










Discussion about this post