കോട്ടയം: വാഹനാപകടങ്ങൾ നിത്യസംഭവമാകുന്ന നമ്മുടെ നിരത്തുകളിൽ അപകടത്തിന് ശേഷമുള്ള മാനുഷിക പരിഗണനകൾ പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാഗമൺ യാത്ര കഴിഞ്ഞ് കുടുംബവുമൊത്ത് കോട്ടയത്തേക്ക് മടങ്ങുകയായിരുന്ന സുനിൽമോൻ കെ.എം എന്ന വ്യക്തിക്കും കുടുംബത്തിനും ഈരാറ്റുപേട്ടയിൽ വെച്ച് നേരിടേണ്ടി വന്ന ദുരനുഭവം അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.
അപകടം നടന്നാൽ പരസ്പര ബഹുമാനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പകരം, യാതൊരു മര്യാദയുമില്ലാതെ കുടുംബത്തിന് നേരെ അധിക്ഷേപം ഉണ്ടായതായാണ് സുനിൽ ആരോപിക്കുന്നത്. വാഹനാപകടത്തിൽപെട്ട തന്നോടും കുടുംബത്തോടും പെരുമാറിയ രീതിയും തുടർന്നുണ്ടായ നാടകീയ രംഗങ്ങളും വിവരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിട്ടുണ്ട്.
വിഡിയോയിൽ തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് സുനിൽ ഇങ്ങനെ പറഞ്ഞു. ” ഞാൻ ഇപ്പോൾ നിൽക്കുന്നത് ഈരാറ്റുപേട്ടയിലാണ്. വാഗമണിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു ഞങ്ങൾ. എന്റെ ഭാര്യയായാണ് വണ്ടി ഓടിച്ചത്. ഇവിടെ വെച്ച് ഞങ്ങളുടെ വണ്ടിയുടെ പുറകിൽ വന്നിട്ട് മറ്റൊരു വണ്ടി ഇടിക്കുകയുണ്ടായി. ഇടിക്കാനുണ്ടായ കാരണം എന്താണെന്ന് വെച്ചാൽ 14 – 15 പ്രായമുള്ള രണ്ട് പിള്ളേർ യാതൊരു സുരക്ഷയും ഇല്ലാതെ ഹെൽമറ്റ് പോലും വെക്കാതെ വണ്ടി വെട്ടിച്ച് വെട്ടിച്ച് മുന്നിൽ നിർത്തി. അവരെ ഇടിപ്പിക്കാതെ ഇരിക്കാൻ ബ്രേക്ക് ഇട്ടപ്പോൾ ആണ് അപകടം ഉണ്ടായത്. ശേഷം ഇവിടെയുള്ള ലോക്കൽ ആളുകൾ വന്നിട്ട് ഏതോ ഒരു മത വിഭാഗത്തിന്റെ പറഞ്ഞ് ഞങ്ങളുമായി തർക്കമായി. ഞാൻ ആ പിള്ളേരുടെ ആക്ടിവയുടെ താക്കോൽ ഊരിയത് അവർക്ക് ഇഷ്ടമായില്ല. അവരോട് പറഞ്ഞു, പോലീസ് വന്നിട്ട് വണ്ടി എടുക്കാമെന്ന്. എന്നാൽ അവർ അതൊന്നും കേൾക്കാതെ ഞങ്ങളുടെ വീഡിയോ എടുക്കാൻ നീയാരാണ് എന്ന് ചോദിച്ച് തർക്കിക്കാൻ തുടങ്ങി.”
“എന്റെ കാര്യം എന്താണെന്ന് വെച്ചാൽ ഈ പിള്ളേർ കാരണമാണ് അപകടം ഉണ്ടായത്. പൊലീസ് വരുമ്പോൾ തെളിവ് കാണിക്കാൻ ഈ പിള്ളേർ അവിടെ നിൽക്കണം. എന്റെ വണ്ടിയുടെ മുന്നിലും പിറകിലും എല്ലാം ക്യാമറ ഉണ്ട്.. എന്നെ തല്ലിയില്ലെന്ന് ഒഴിച്ചുനിർത്തിയാൽ മോശമായിട്ട് അവർ പല കാര്യങ്ങളും പറഞ്ഞു. ഈ പിള്ളേരെ അവർക്ക് സേഫ് ആക്കണം, അതിന് വേണ്ടി വേണ്ടതെല്ലാം അവർ ചെയ്തു. പൊലീസ് വരുന്നതിന് മുമ്പ് തന്നെ ആ പിള്ളേരെ അവർ അവിടെ നിന്ന് വിട്ടു. പൊലീസ് വന്നപ്പോഴും അവർക്കും ഒരു അലസത മട്ടാണ്. ഇവിടെ ഇങ്ങനെ ഒകെ ആണെന്ന രീതിയിൽ. ഈ വീഡിയോ എടുക്കുന്നത് ഈരാറ്റുപേട്ട സ്റ്റേഷനിൽ നിന്നാണ്. ആ പിള്ളേർ ഇവിടെ എത്തിയിട്ടില്ല, പിറകിൽ വന്ന് ഞങ്ങളുടെ പിറകിലിടിച്ച കരാറുകാരൻ ഇവിടെ എത്തിയിട്ടുണ്ട്. അയാളെ ഒരിക്കലും ഞാൻ തെറ്റുപറയില്ല. ഞാൻ കുറ്റം പറയുന്നത് മുന്നിൽ വണ്ടിയോടിച്ച ആ പിള്ളേരേ ആണ്. ഈ പിള്ളേരൊക്കെ ചെയ്ത പ്രവർത്തിയുടെ വീഡിയോ ഞാൻ വേറെ ഇടാം. അവന്മാർ പറഞ്ഞ വാക്കുകൾ അടങ്ങിയ വീഡിയോ കാണുമ്പോൾ മനസിലാകും ആരുടെ ഭാഗത്താണ് തെറ്റ് എന്ന്. കേരളത്തിൽ മതസ്പർദ്ധ ഇല്ലെന്നൊക്കെ പറയുന്നത് വെറുതെ ആണെന്ന് ഉറപ്പാണ്. ”
ഈരാറ്റുപേട്ടയുമായി ബന്ധപ്പെട്ട് പല വിവാദങ്ങൾ മുമ്പും ഉയർന്നുവന്ന സാഹചര്യത്തിൽ അതിരൂക്ഷ പ്രതികരണമാണ് ലൈവിന്റെ താഴെയും വരുന്നത്.









