തലസ്ഥാന നഗരിയിൽ കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രക്ഷോഭം വീണ്ടുംഅക്രമാസക്തമാകുന്നു. ഡൽഹി ജന്തർ മന്തറിന് സമീപം ടോൾസ്റ്റോയ് മാർഗിൽ പ്രക്ഷോഭകർനടത്തിയ കല്ലേറിലും കുപ്പിയെറിയലിലും കനോട്ട് പ്ലേസ് എസിപി വിവേക് ഭഗത് അടക്കം അഞ്ച്പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ എസിപിയെ ഉന്നത ഉദ്യോഗസ്ഥരെത്തി ഉടൻതന്നെ രാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അപ്രതീക്ഷിതമായി അക്രമസംഭവങ്ങൾ അരങ്ങേറിയത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജന്തർ മന്തറിന് സമീപത്തെ നിർദ്ദിഷ്ട സ്ഥലത്ത്നിലയുറപ്പിച്ചിരുന്ന ഡൽഹി പോലീസിനും റാപ്പിഡ് ആക്ഷൻ ഫോഴ്സിനും (ആർഎഎഫ്) നേരെപ്രതിഷേധക്കാർ തിരിയുകയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച സമരപ്പന്തലിൽ നിന്ന് മുന്നോട്ട് നീങ്ങിയഅക്രമികൾ പൊലീസിനു നേരെ കല്ലുകളും കുപ്പികളും വടികളും എറിയുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സും പോലീസും ചേർന്ന്ക്രമസമാധാന സേന പരിമിതമായ ശക്തി ഉപയോഗിക്കുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ രണ്ടുംമൂന്നും റൗണ്ട് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം നടത്തുന്ന വിദ്യാർത്ഥി-യുവജനപ്രസ്ഥാനങ്ങളുടെ പ്രതിഷേധത്തിലേക്ക് സാമൂഹിക വിരുദ്ധർ നുഴഞ്ഞുകയറി അക്രമംഅഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. നിലവിൽ സംഘർഷാവസ്ഥപരിഹരിക്കപ്പെടുകയും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും, കനോട്ട് പ്ലേസിലും ജന്തർ മന്തറിലും വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. അടിയന്തര സുരക്ഷ മുൻനിർത്തി രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ളഡൽഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്.












