രാജ്യത്തെ യുവാക്കളെ ലഹരിമുക്തരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച ‘നശാമുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ് അഭിയാൻ’ ക്യാമ്പയിന് പ്രധാനമന്ത്രി നരേന്ദ്ര മോദിതുടക്കം കുറിച്ചു. വികസിത ഇന്ത്യയെന്ന വലിയ ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾശാരീരികമായും മാനസികമായും ആരോഗ്യമുള്ള യുവതലമുറ നമുക്ക് ആവശ്യമാണെന്ന് അദ്ദേഹംപറഞ്ഞു.
ലഹരി നൽകുന്ന ഉന്മേഷം താത്കാലികം മാത്രമാണെന്നും എന്നാൽ അത് മനുഷ്യൻ്റെ കരിയറുംവ്യക്തിജീവിതവും പൂർണ്ണമായും തകർക്കുമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ലഹരി ഉപയോഗം ഒരുവ്യക്തിയെ മാത്രമല്ല അവരുടെ കുടുംബത്തെയും സമൂഹത്തെയും വലിയ രീതിയിൽബാധിക്കുമെന്നും അതിനാൽ ഇതിനെതിരെയുള്ള പോരാട്ടം ഒരു വ്യക്തിയുടെയോകുടുംബത്തിൻ്റെയോ മാത്രം ഉത്തരവാദിത്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
100 ആഴ്ചകൾ നീളുന്ന ബോധവൽക്കരണ പരിപാടികൾ
ലഹരിമുക്ത ഇന്ത്യ എന്ന ലക്ഷ്യം മുൻനിർത്തി 100 ആഴ്ചകൾ നീണ്ടുനിൽക്കുന്ന ബൃഹത്തായബോധവൽക്കരണ പരിപാടികൾക്കാണ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. വരും ആഴ്ചകളിൽഎല്ലാ ഞായറാഴ്ചകളിലും രാജ്യത്തുടനീളം ഇതിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. സ്പോർട്സ് മത്സരങ്ങൾ, വാക്കത്തൺ, മെഡിറ്റേഷൻ സെഷനുകൾ, കലാപരിപാടികൾ, തെരുവ്നാടകങ്ങൾ, ചർച്ചകൾ തുടങ്ങിയവ ക്യാമ്പയിൻ്റെ ഭാഗമായി നടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ആത്മീയ പ്രസ്ഥാനങ്ങൾ എന്നിവയുടെയെല്ലാം പങ്കാളിത്തംഉറപ്പാക്കിക്കൊണ്ടാണ് ഈ ജനകീയ ക്യാമ്പയിൻ നടപ്പിലാക്കുക.
ലഹരിമരുന്ന് ഉപയോഗത്തിന് അടിമപ്പെടുന്നവരെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തരുതെന്നുംഅവർക്ക് തിരികെ വരാനുള്ള അവസരങ്ങൾ നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അവരെചേർത്തുപിടിക്കാനും അവർക്ക് രണ്ടാമതൊരു അവസരം നൽകാനും സമൂഹം തയ്യാറാകണം. ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുന്നത്ശത്രുരാജ്യങ്ങളുടെ വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും മോദിചൂണ്ടിക്കാട്ടി.ലഹരിമരുന്ന് മാഫിയകൾക്കെതിരെ രാജ്യത്ത് കർശന നടപടികളാണ് സർക്കാർസ്വീകരിക്കുന്നത്.പതിനായിരക്കണക്കിന് കോടി രൂപയുടെ ലഹരിമരുന്നുകളാണ് ഈ സർക്കാർപിടിച്ചെടുത്തതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലഹരിക്ക് അടിമപ്പെട്ടവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളിൽപങ്കാളികളാകാൻ അധ്യാപകരോടും രക്ഷിതാക്കളോടും അദ്ദേഹം ആഹ്വാനം ചെയ്തു. കുട്ടികളിൽകാണുന്ന സ്വഭാവ വ്യതിയാനങ്ങളെക്കുറിച്ച് രക്ഷിതാക്കൾ ബോധവാൻമാരാകണമെന്നുംഎന്തെങ്കിലും മാറ്റങ്ങൾ കണ്ടാൽ ഉടൻ തന്നെ വിദഗ്ധരുടെ സഹായം തേടണമെന്നും അദ്ദേഹംനിർദ്ദേശിച്ചു.
രാജ്യത്തെ 10,000-ത്തോളം കേന്ദ്രങ്ങളിൽ നിന്നും ലക്ഷക്കണക്കിന് യുവാക്കളാണ് വീഡിയോകോൺഫറൻസിങ് വഴി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൻ്റെ ഭാഗമായി യുവാക്കൾലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.











