സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ വിതരണ രീതിയിൽ നിർണായക പരിഷ്കാരത്തിനൊരുങ്ങിസർക്കാർ. ക്ഷേമ പെൻഷനുകൾ ഇനിമുതൽ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾഉൾപ്പെടെയുള്ള സഹകരണ ബാങ്കുകൾ വഴി ഗുണഭോക്താക്കളുടെ കൈകളിൽ നേരിട്ടെത്തിക്കുന്നരീതി നിർത്തലാക്കും . പകരം ഗുണഭോക്താക്കളുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക്അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിറ്റി) സംവിധാനം വഴി തുക നേരിട്ട്ക്രെഡിറ്റ് ചെയ്യുന്ന രീതി നടപ്പിലാക്കാനാണ് തീരുമാനം. കിടപ്പുരോഗികൾ ഉൾപ്പെടെ വീട്ടിലെത്തിപെൻഷൻ നൽകൽ ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി നേരിട്ടുള്ള വിതരണംപരിമിതപ്പെടുത്തും. ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ് തത്വത്തിൽ അംഗീകാരം നൽകിഉത്തരവിറക്കി.
നിലവിൽ സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാർ മുഖേന വീടുകളിൽ നേരിട്ടെത്തിച്ചാണ്ഭൂരിഭാഗം പേർക്കും പെൻഷൻ കൈമാറിയിരുന്നത്. എന്നാൽ വിതരണം ചെയ്യാതെ ബാക്കിയാകുന്നതുക സമയബന്ധിതമായി സർക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതിൽ വരുന്ന കാലതാമസം, ഒരേവ്യക്തിക്ക് ഒന്നിലധികം തവണ പെൻഷൻ വിതരണം ചെയ്യപ്പെടുന്ന സാങ്കേതിക പിഴവുകൾ എന്നിവപുതിയ പരിഷ്കാരത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.കൂടാതെ, പെൻഷൻവീടുകളിലെത്തിക്കുന്നതിന് സഹകരണ സംഘങ്ങൾക്ക് നൽകിപ്പോന്നിരുന്ന ഇൻസെന്റീവ് ഇനത്തിൽവലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതും സർക്കാരിന് തിരിച്ചടിയായിരുന്നു. ഡിബിറ്റിമാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ചില്ലെങ്കിൽ ലഭിക്കേണ്ട കേന്ദ്ര ധനസഹായം നഷ്ടപ്പെടാൻസാധ്യതയുള്ളതും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
അതേസമയം, പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുത്തുന്ന തീയതി ധനകാര്യ വകുപ്പ് പിന്നീട്പ്രഖ്യാപിക്കും.സാങ്കേതികമായ മാറ്റങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ അപ്ഡേഷനുംപൂർത്തിയാകുന്നതുവരെ നിലവിലെ വിതരണരീതി തുടരാനാണ് സാധ്യത. ബാങ്ക് അക്കൗണ്ട് വഴിയുംനേരിട്ടും പണം നൽകുന്ന തൽസ്ഥിതി തന്നെയാകും താൽക്കാലികമായി പിന്തുടരുക. സഹകരണബാങ്കുകളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകൾ കടുത്തവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.












