കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. പ്രകൃതിദുരന്ത സാധ്യതയും അപകടങ്ങളും മുൻനിർത്തി മുൻകരുതൽനടപടിയായി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ എട്ട് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ചപൊതുപരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്ന് അധികൃതർഅറിയിച്ചു.
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ അതിതീവ്രമാകാൻ സാധ്യതയുള്ളതിനാൽ ഏഴ്ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും ശക്തമായ വെള്ളക്കെട്ടിനും ഉരുൾപൊട്ടലിനുംസാധ്യതയുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റി ഉന്നത ജാഗ്രതാ നിർദേശം നൽകി. മോശംകാലാവസ്ഥയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽഅടിച്ചുവീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത്മത്സ്യബന്ധനത്തിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലകൾക്കുംകടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേകജാഗ്രത പുലർത്തണമെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
മഴ കനത്തതോടെ സംസ്ഥാനത്തെ പ്രധാന പുഴകളിലും അണക്കെട്ടുകളിലും ജലനിരപ്പ് ഗണ്യമായിഉയർന്നിട്ടുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവരും മലയോര മേഖലകളിലുള്ളവരും പ്രാദേശികഭരണകൂടത്തിന്റെ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം. അടിയന്തര സാഹചര്യം നേരിടാൻതാലൂക്ക്, ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. രാത്രിസമയങ്ങളിലുള്ള മലയോര യാത്രകളും ജലാശയങ്ങളിലിറങ്ങിയുള്ള വിനോദങ്ങളും പൂർണമായുംഒഴിവാക്കണമെന്ന് പൊലീസ് ജാഗ്രതാ നിർദേശം നൽകി.










