മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച കേസിൽ പ്രശസ്ത യൂട്യൂബറും ഇൻഫ്ലുവൻസറുമായ’ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ അറിയപ്പെടുന്ന എസ്.ആർ. ധന്യയുടെ (28) ഡ്രൈവിങ്ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ലൈസൻസ്താൽക്കാലികമായി റദ്ദാക്കിയത്. ഇതിനുപുറമെ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന മൂന്നുദിവസത്തെ നിർബന്ധിത പരിശീലന ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും ധന്യയോട്അധികൃതർ നിർദേശിച്ചിട്ടുണ്ട്.
കാസർകോട് ദേശീയപാതയിൽ അണങ്കൂരിൽ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. അപകടകരമായരീതിയിൽ ധന്യയുടെ കാർ റോഡരികിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയ കുമ്പളപൊലീസ് പരിശോധന നടത്താനായി അടുത്തേക്ക് ചെന്നെങ്കിലും, കാർ അമിതവേഗതയിൽമുന്നോട്ടെടുത്ത് ഇവർ കടന്നുകളയുകയായിരുന്നു. തുടർന്ന് പിന്തുടർന്ന പൊലീസ് സംഘംബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചത്.
പരിശോധനയിൽ ധന്യ മദ്യപിച്ചിരുന്നതായി വ്യക്തമാകുകയും തുടർന്ന് പൊലീസ് വാഹനംകസ്റ്റഡിയിലെടുത്ത് കേസെടുക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ താൻ ബിയർകഴിച്ചിരുന്നുവെന്നും പൊലീസിനോട് കാര്യങ്ങൾ വിശദീകരിച്ച് പിഴയടച്ചുവെന്നുംവ്യക്തമാക്കിക്കൊണ്ട് ധന്യ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽഏറെ ആരാധകരുള്ള ധന്യയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയ നടപടി ഇൻഫ്ലുവൻസർമാർഉൾപ്പെടെയുള്ളവർക്ക് കൃത്യമായ മുന്നറിയിപ്പാണെന്നാണ് മോട്ടോർ വാഹന വകുപ്പ്വ്യക്തമാക്കുന്നത്.










