ലയണൽ മെസിയുടെ പേര് പറഞ്ഞ് നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണം നിർണായകമായ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. മുൻ കായിക മന്ത്രിയെ ചോദ്യം ചെയ്യുന്നതിനും രേഖകൾ പൂർണ്ണമായി പരിശോധിക്കുന്നതിനും ശേഷമായിരിക്കും ജി.സി.ഡി.എയെയും (GCDA) സ്പോർട്സ് കേരള ഫൗണ്ടേഷനെയും കേന്ദ്രീകരിച്ചുള്ള അടുത്ത ഘട്ട അന്വേഷണം ആരംഭിക്കുക.
കേസിന്റെ ഭാഗമായി റിപ്പോർട്ടർ കമ്പനിയിൽ നിന്നും പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിൽ ഫോറൻസിക് പരിശോധനയ്ക്ക് അയക്കേണ്ട രേഖകൾക്കായി കോടതിയിൽ പ്രത്യേക അപേക്ഷ നൽകും. എസ്.പി. വിക്രമിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്ത രേഖകളുടെ പ്രാഥമിക പരിശോധന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മുൻ മന്ത്രി വി. അബ്ദുറഹ്മാനെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും വൈകാതെ തന്നെ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം.








