കൊച്ചി: കോളേജ് വിദ്യാര്‍ത്ഥിനി ജെസ്നയുടെ തിരോധാനക്കേസുമായ് ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങളില്‍ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി. സംഭവത്തില്‍ ചില രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങള്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് ജെസ്നയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി പ്രതികരണങ്ങള്‍ നിയന്ത്രിച്ചത്. ഹര്‍ജി ജൂണ്‍ 25-ലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം പി.സി.ജോർജ് എംഎൽഎ ജെസ്നയുടെ കുടുംബത്തിനെതിരേ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ജെസ്നയുടെ പിതാവിന്റെ ദുർനടപ്പുമായി തിരോധാനത്തിന് ബന്ധമുണ്ടെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യണമെന്നുമാണ് ജോർജ് ആവശ്യപ്പെട്ടത്. ജോർജിന്റെ പ്രതികരണത്തിനെതിരേ ജെസ്നയുടെ കുടുംബം പിന്നീട് രംഗത്തുവരികയും ചെയ്തിരുന്നു.
Discussion about this post