റായ്പൂർ:ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന അഞ്ച് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു.അബുജ്‌മദിലെ കൊഹ്‌കമേട്ട പോലീസ് സ്‌റ്റേഷൻ പരിധിയിലെ മലയോര വനങ്ങളിലെ വിവിധ സുരക്ഷാ സേനകളുടെ സംയുക്ത സംഘം ഭീകര വിരുദ്ധ ഓപ്പറേഷനിലായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെ നടപടിയിൽ അഞ്ച് കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്, കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്,” സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) എന്നീ സേനകളിലെ ഉദ്യോഗസ്ഥർ ഈ ഓപ്പറേഷനിൽ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ചയാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഈ വർഷം സുരക്ഷാ സേനയുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഇതുവരെ 139 കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽ 136 ഭീകരർ വെടിയേറ്റ് മരിച്ചപ്പോൾ റായ്പൂർ ഡിവിഷനിലെ ധംതാരി ജില്ലയിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഏറ്റവും പുതിയ ഏറ്റുമുട്ടൽ നടന്ന ജില്ലയായ നാരായൺപൂരും ബസ്തർ ഡിവിഷനിലാണ് ഉൾപ്പെടുന്നത്.
Discussion about this post