ശബരിമലയില്‍ മണ്ഡലകാലത്തോടനുബന്ധിച്ച് നടത്തിയ വഴിപാടുകളുടെയും കടകളുടെയും ലേലത്തില്‍ നിന്നും ഭൂരിഭാഗം വ്യാപാരികളും വിട്ട് നിന്നു. ഇത് മൂലം വളരെ കുറച്ച് കടകളും വഴിപാട് ഇനങ്ങളുമാണ് ലേലത്തില്‍ പോയത്. ദേവസ്വം ബോര്‍ഡിന് കോടികളാണ് ഇത് വഴി നഷ്ടം വന്നിട്ടുള്ളത്.
80 ശതമാനം കടകളും ലേലം കൊണ്ടില്ല. യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരും പോലീസും കൊണ്ടുവരന്ന നിയന്ത്രണങ്ങള്‍ സന്നിധാനത്തേക്ക് വരുന്ന ഭക്തരുടെ എണ്ണം കുറയ്ക്കുമെന്ന് ഒരു വിഭാഗം വ്യപാരികള്‍ വാദിക്കുന്നു. പ്രധാന വഴിപാട് ഇനങ്ങളായ വെടിവഴിപാട്, പുഷ്പാലങ്കാരം, വഴിപാടിന് ആവശ്യമായ സ്വര്‍ണ്ണം വെള്ളി വില്‍പ്പന നടത്തുന്ന പൂജാസ്റ്റോര്‍ എന്നിവ ആരും ലേലം കൊണ്ടിട്ടില്ല. നാമമാത്രമായ കടകളും ഹോട്ടലുകളും വിരികളും മാത്രമാണ് ഇന്നലെ നടന്ന ലേലത്തില്‍ പോയത്.
കുറച്ച് നാളുകള്‍ മുമ്പ് ഇ-ടെണ്ടറിലൂടെ പുഷ്പാഭിഷേകത്തിനുള്ള പൂക്കളുടെ കരാര്‍ ഗുരുവായൂര്‍ സ്വദേശി 1.66 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ കരാറില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് 1.26 കോടി രൂപയ്ക്ക് കോട്ടയം കുറിച്ചി സ്വദേശി ലേലം പിടിക്കുകയായിരുന്നു.
അതേസമയം ലേലം എടുത്ത ശേഷം ഭക്തര്‍ വരാതിരിക്കുകയോ സംഘര്‍ഷം ഉണ്ടാവുകയോ ചെയ്താല്‍ ദേവസ്വം ബോര്‍ഡ് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം വ്യാപാരികള്‍ മുന്നോട്ട് വെച്ചിരുന്നു. ഈ ആവശ്യത്തോട് ദേവസ്വം ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ല. ഇതേത്തുടര്‍ന്നാണ് മിക്ക വ്യാപാരികളും ലേലത്തില്‍ നിന്നും പിന്മാറിയത്. ഇന്നലെ മാറ്റിവെച്ച ലേലം നാളം നടത്താനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
Discussion about this post