ദക്ഷിണ ഗുജറാത്തിലെ നവസരി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സിആർ പാട്ടീലാണ് ഇത്തവണ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിച്ചത്. തൊട്ടു പിറകിലുള്ള സ്ഥാനാർഥിയേക്കാൾ 6,89,668 വോട്ടുകളുടെ ഭൂരിപക്ഷമാണ് പാട്ടീൽ നേടിയത്.
ഭൂരിപക്ഷത്തിൽ രണ്ടാം സ്ഥാനത്ത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ്. ഗാന്ധിനഗറിൽ മത്സരിച്ച ഷ 5,55,843 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം സ്വന്തമാക്കിയത്. രാഹുൽ ഗാന്ധി വയനാട്
വാരണാസിയില്‍ തിളക്കമുള്ള വിജയം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ തന്റെ ഭൂരിപക്ഷം 4.80 ലക്ഷത്തിലേക്ക് ഉയർത്തിയിരുന്നു.
2014ല്‍ നേടിയ 3.37 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഗണ്യമായി തന്നെ ഉയര്‍ത്തിയാണ് മോദിയുടെ മുന്നേറ്റം. 4,79,505 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മോദി തൊട്ടടുത്ത എതിരാളിയായ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായ ശാലിനി യാദവിനെ പരാജയപ്പെടുത്തിയത്. 2014ല്‍ എഎപി സ്ഥാനാര്‍ഥിയായ അരവിന്ദ് കെജ്രിവാളിനെ 3,71,784 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മോദി പരാജയപ്പെടുത്തിയത്.
Discussion about this post