ലോക ബാഡ്മിന്റൺ താരം പി വി സിന്ധു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ സന്ദർശിച്ചു. രാജ്യത്ത് വളർന്നു വരുന്ന വനിത കായികതാരങ്ങൾക്ക് പ്രചോദനമാണ് പി വി സിന്ധുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സിന്ധുവിന്റെ വിജയത്തിൽ തനിക്ക് അഭിമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വിറ്റസർലാൻഡിൽ നടന്ന ലോക ചാമ്പ്യൻ ഷിപ്പിനെ കുറിച്ചു ചോദിച്ചറിഞ്ഞ ഉപരാഷ്ട്രപതി സിന്ധുവിനെ അഭിനന്ദിച്ചു. ഹൈദരബാദിലുളള വസതിയിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്.ചരിത്ര നേട്ടം സ്വന്തമാക്കിയ സിന്ധുവിന്റെ മാതാപിതാക്കളെയും വെങ്കയ്യ നായിഡു അനുമോദിച്ചു.
ചാമ്പ്യൻ ഷിപ്പിലെ മെഡൽ നേട്ടത്തെ കുറിച്ച് ചോദിച്ചറിയുകയും സിന്ധുവിനെ അഭിനന്ദിക്കുകയും ചെയ്ത ഉപരാഷ്ട്രപതി ചരിത്രനേട്ടം സ്വന്തമാക്കിയ സിന്ധുവിന്റെ മാതാപിതാക്കളെയും അനുമോദിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര കായിക മന്ത്രി കിരൺ റിജുജു എന്നിവരെയും ഇന്ത്യയുടെ മിന്നും താരം സന്ദർശിച്ചിരുന്നു.
ജപ്പാന്റെ നവോമി ഒകു ഹാരയെ 21-7,21-7 എന്നീ സെറ്റുകൾക്കാണ് സിന്ധു തോൽപ്പിച്ചത്.ബാഡ്മിന്റൺ ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമാണ്. 2013ൽ ലോക ചാമ്പ്യൻ ഷിപ്പിൽ വെങ്കലവും 2017, 18 ലോക ചാമ്പ്യൻഷിപ്പിൽ വെളളിയും സിന്ധു നേടിയിരുന്നു. 2016 റിയോ ഒളിംപിക്സിൽ വെളളിയും നേടിയിരുന്നു.
Discussion about this post