സാംസ്കാരിക വൈവിധ്യം നിറഞ്ഞ ഇന്ത്യൻ പൈതൃകത്തോടൊപ്പം സൈന്യത്തിന്റെ പ്രഹരശേഷിയും വെളിപ്പെടുത്തുന്നതായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് പരേഡ്. ഭീഷ്മ,ധനുഷ് എന്നീ സൈനിക ടാങ്കുകൾ, സർവത്ര എന്ന ബ്രിഡ്ജ് സിസ്റ്റം,മിഷൻ ശക്തി എന്നറിയപ്പെട്ട ഉപഗ്രഹവേധ മിസൈൽ, ആകാശ് ഭൗമ-വ്യോമ മിസൈലുകൾ, ഇന്ത്യൻ സൈന്യം പുതിയതായി സ്വന്തമാക്കിയ ചിനൂക് ,അപ്പാഷേ ഹെലികോപ്റ്ററുകൾ ,ആധുനിക ആയുധങ്ങൾ തുടങ്ങിയവ പരേഡിൽ പ്രദർശിപ്പിച്ചു. പോർവിമാനങ്ങളും ഹെലികോപ്ടറുകളും ദേശീയ പതാകയേന്തി ഉയർന്നു പറന്നു.
മലയാളിയായ ലഫ്റ്റനന്റ് കേണൽ സി.സന്ദീപാണ് ഇരുപത്തിയൊന്ന് ആചാരവെടിയുതിര്ത്ത ആര്‍ട്ടിലറി സേനാസംഘത്തെ നയിച്ചത്.കൂടാതെ, കരസേനയുടെ ഗ്രനേഡിയേര്സിനെ നയിച്ച പാലക്കാട് സ്വദേശി മേജര്‍ അനിരുദ്ധ് നായർ,നാവികസേനയുടെ ബാന്‍ഡ് സംഘത്തെ നയിച്ച തിരുവനന്തപുരം സ്വദേശി വിന്‍സന്റ് ജോണ്സണ്, റിപ്പബ്ലിക് പരേഡില്‍ ആദ്യമായി പുരുഷ സേനാസംഘത്തെ നയിച്ച വനിത ഓഫീസര്‍ ക്യാപ്റ്റന്‍ ടാനിയ ഷേര്‍ഗില്‍ എന്നിവരും എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു.
Discussion about this post