ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. മാര്‍ച്ച് മൂന്നിന് വധശിക്ഷ നടപ്പിലാക്കും. മാർച്ച് മൂന്നിന് രാവിലെ ആറുമണിക്കാണ് തൂക്കിലേറ്റുന്നത്. ഡൽഹി പാട്യാല ഹൗസ് കോടതിയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്.
നാലു പ്രതികളുടെയും വധശിക്ഷ ഒരുമിച്ചു നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
നിർഭയയുടെ അമ്മ ആശാദേവിയും തീഹാർ ജയിലധികൃതരും നൽകിയ ഹർജിയിലാണ് നടപടി.
കേസില്‍ പ്രതികള്‍ക്ക് ഇത് മൂന്നാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ ജനവുരി 17-നും ഫെബ്രുവരി ഒന്നിനും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകളുണ്ടായിരുന്നു. എന്നാല്‍ ദയാ ഹര്‍ജികളും മറ്റു നിയമനടപടികളും കാരണം കോടതി വാറണ്ടുകള്‍ സ്റ്റേ ചെയ്യുകയായിരുന്നു.
അതേ സമയം കേസിലെ പ്രതിയായ പവന് ഗുപ്തക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാനുള്ള അവസരം അവശേഷിക്കുന്നുണ്ട്.
Discussion about this post