മുംബൈ ഭീകരാക്രമണം നടത്തിയത് ഹിന്ദു തീവ്രവാദികളാണെന്ന് വരുത്തിത്തീർക്കാൻ ലഷ്കർ ഇ ത്വയ്ബ ശ്രമിച്ചിരുന്നുവെന്ന മുൻ കമ്മീഷണർ രാജേഷ് മന്ത്രിയുടെ വെളിപ്പെടുത്തൽ ഉയർത്തിപ്പിടിച്ച് ബിജെപി. മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങും കോൺഗ്രസിന്റെ ഹിന്ദു ഭീകരത പ്രസ്താവനകളുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് ബിജെപി നേതാവ് ജി.വി.എൽ നരസിംഹ റാവു.
“മുംബൈ ഭീകരാക്രമണത്തിന് ഹിന്ദു ഭീകരതയുടെ പരിവേഷം നൽകാനുള്ള ശ്രമവും കോൺഗ്രസിന്റെ ഹിന്ദു തീവ്രവാദ പ്രചരണവുമായി ബന്ധമുണ്ട്. തീവ്രവാദികൾക്ക് ഹിന്ദു പരിവേഷം നൽകാൻ ഐ.എസ്.ഐയെ ദിഗ്വിജയ്സിങ് സഹായിച്ചിട്ടുണ്ടോ? ഇതിൽ കോൺഗ്രസ് മറുപടി നൽകിയേ പറ്റൂ.. !” നരസിംഹറാവു പറഞ്ഞു.
പോലീസ് പിടികൂടിയ അജ്മൽ കസബിന്റെ കയ്യിൽ ഹിന്ദു എന്ന് തെറ്റിദ്ധരിപ്പിക്കാൻ ചുവന്ന ചരട് കെട്ടിയിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി കമ്പനി ഗ്യാങ്ങിന്റെ സഹായവും ഐ.എസ്.ഐ തേടിയിരുന്നു.അവരുടെ പദ്ധതി നടന്നിരുന്നെങ്കിൽ ഹിന്ദു തീവ്രവാദിയായി അജ്മൽ കസബ് മരിച്ചേനെയെന്നും മുംബൈ കമ്മീഷണറായിരുന്ന രാജേഷ് മരിയ തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
Discussion about this post