തിരുവനന്തപുരം:കേന്ദ്ര സർക്കാർ കൊണ്ട് വന്ന പുതിയ വിദ്യാഭ്യാസ നയത്തെ അടിസ്ഥാനമാക്കി സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾ ഇന്ന് തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്‌ക്ക് 12ന് തിരുവനന്തപുരം വിമൻസ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷയാവും.
പുതുതായി തുടങ്ങുന്ന നാലുവർഷ ബിരുദ പരിപാടിയെക്കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസ് തുടർന്ന് ഉണ്ടാകും . ഏകീകൃത അക്കാഡമിക് കലണ്ടർ പ്രകാരമായിരിക്കും ക്ലാസ്. യു.ജി.സി നിർദ്ദേശിച്ച മിനിമം ക്രെഡിറ്റ്, കരിക്കുലം ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സിലബസ്. നൈപുണ്യ വികസന കോഴ്സുകളും സ്‌കിൽ ഡെവലപ്മെന്റ് കേന്ദ്രങ്ങളും തുടങ്ങും. വിദേശത്തേതു പോലെ വിദ്യാർത്ഥിക്ക് സ്വന്തം അഭിരുചികളും ലക്ഷ്യങ്ങളുമനുസരിച്ച് വിഷയ കോമ്പിനേഷൻ തിരഞ്ഞെടുത്ത് സ്വന്തം ബിരുദ ഘടന രൂപകല്പന ചെയ്യുന്ന വിധത്തിലാണ് പുതിയ വിദ്യാഭ്യാസ നയം തയ്യാറാക്കിയിരിക്കുന്നത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ കൊണ്ടുവന്ന ഏറ്റവും ആധുനികമായ തീരുമാനമായിരുന്നു പുതുക്കിയ വിദ്യാഭ്യാസ നയം. രാജ്യത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവാരാൻ ലക്‌ഷ്യം വച്ചാണ് ദേശീയ വിദ്യാഭ്യാസ നയം 2020 മോദി സർക്കാർ കൊണ്ടുവന്നത് . ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തുടക്ക കാലത്ത് ചില പ്രതിഷേധങ്ങൾ ഉയർത്തി നോക്കിയെങ്കിലും കേന്ദ്ര സർക്കാർ നിശ്ചയിച്ച തരത്തിലുള്ള നയങ്ങൾ തന്നെ പിൻപറ്റും എന്നാണ് ഇടത് സർക്കാർ വ്യക്തമാക്കുന്നത്
Discussion about this post