ചെന്നൈ :തമിഴ്നാട്ടിലെ കള്ളകുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. നിലവിൽ 18 പേരാണ് ചികിത്സയിലുള്ളത്. രണ്ട് പേർ കല്ല്കുറിശ്ശി സർക്കാർ മെഡിക്കൽ ആശുപത്രിയിലും , ആറ് പേർ പുതുച്ചേരിയിലും എട്ട് പേർ സേലത്ത് സർക്കാർ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്.
ഞായറാഴ്ച വൈകീട്ട് നാല് വരെ 148 പേർ സംസ്ഥാനത്തെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങിയതായും അധികൃതർ അറിയിച്ചു. ജൂൺ 28 ന്, ബിജെപി നേതാക്കളായ അനിൽ ആന്റണി, അരവിന്ദ് മേനോൻ, എംപി ജികെ വാസൻ എന്നിവരടങ്ങുന്ന എൻഡിഎ പ്രതിനിധി സംഘം ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ കിഷോർ മക്വാനയെ സന്ദർശിച്ചിരുന്നു. മദ്യദുരന്തവുമായി ബന്ധപ്പെട്ട് മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു.
കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരവും നീതിയും ഉറപ്പാക്കണമെന്ന് അവർ ചെയർമാനോട് അഭ്യർത്ഥിച്ചു.
കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തിന്റെ ഇരകളായ പട്ടികജാതി വിഭാഗക്കാർക്ക് നീതി ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും മെമ്മോറാണ്ടതിൽ പറയുന്നു.
Discussion about this post