നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്ക് കോടതി വീണ്ടും മരണ വാറണ്ട് പുറപ്പെടുവിച്ചു.മാർച്ച് ഇരുപതാം തീയതി, പുലർച്ചെ അഞ്ചരയ്ക്കാണ് പ്രതികളെ തൂക്കിലേറ്റാൻ ഉത്തരവിട്ടിരിക്കുന്നത്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനുള്ള നാലാമത്തെ മരണവാറണ്ട് ആണിത്.
ഓരോരുത്തരായി ഊഴമിട്ട് രാഷ്ട്രപതിക്ക് ദയാഹർജി കൊടുത്തും പുന:പരിശോധന ഹർജി കൊടുത്തും പ്രതികൾ വധശിക്ഷ പരമാവധി നീട്ടിക്കൊണ്ടു പോവുകയായിരുന്നു. രക്ഷപ്പെടാനുള്ള നിയമത്തിലെ എല്ലാ പഴുതുകളും ഉപയോഗിച്ച് കഴിഞ്ഞ പ്രതികൾക്കു മുന്നിൽ ഇനി മറ്റൊന്നും ശേഷിക്കുന്നില്ലെന്നും, മരണവാറണ്ട് പുറപ്പെടുവിക്കണമെന്നും ഡൽഹി സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്.
Discussion about this post