പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടിയുണ്ടാകുമെന്ന് എന്‍.ഐ.എ സുപ്രീം കോടതിയെ അറിയിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അലന് ജാമ്യം അനുവദിച്ചത്. കേസില്‍ ജാമ്യം നിഷേധിച്ചത് ചൂണ്ടിക്കാട്ടി മറ്റൊരു പ്രതിയായ ത്വാഹ ഫസല്‍ നല്കിയ ഹർജിയിലാണ് എന്‍.ഐ.എ നിലപാടറിയിച്ചത്.
അലന്റെ ജാമ്യം നിലനിര്‍ത്തിയ ഉത്തരവ് തെറ്റെന്നും എന്‍.ഐ.എ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഉത്തരവ് ചോദ്യം ചെയ്ത് ഹരജി നല്കാന് എന്‍.ഐ.എയോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
2019 നവംബര്‍ ഒന്നിനാണ് അലന് ഷുഹൈബിനെയും ത്വാഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. സെപ്റ്റംബറിലാണ് അലനും ത്വാഹക്കും എന്‍.ഐ.എ കോടതി ജാമ്യം നല്‍കിയത്. പിന്നീട് ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയ ഹൈകോടതി, അലന് ഷുഹൈബിന് ജാമ്യം തുടരാന്‍ അനുമതി നല്‍കുകയും ചെയ്തു.
താഹ ഫസലിന് വേണ്ടി സീനിയര്‍ അഭിഭാഷകന് വി ഗിരി, അഭിഭാഷകന് ജൂഡി ജയിംസ് എന്നിവരാണ് ഹാജരായത്.
Discussion about this post