ജനീവ: ചൈനയിലെ അനിയന്ത്രിതമായ കോവിഡ് തംരംഗത്തില്‍ ഏറെ ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന തലവന്‍. രോഗസാധ്യതയേറിയവരില്‍ പ്രതിരോധ കുത്തിവെപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യയിലെ കോവിഡ് സ്ഥിതി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. ചൈനയില്‍ അതിവേഗം പടരുന്ന കോവിഡ് വകഭേദമായ BF.7 ന്റെ നാലുകേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി അവലോകന യോഗം വിളിച്ചിരിക്കുന്നത്.
ചൈനയിലെ നിലവിലെ അവസ്ഥയില്‍ ലോകാരോഗ്യ സംഘടന ഏറെ ആശങ്കയിലാണെന്നും ഗുരുതരമായ രോഗബാധയുള്ള കേസുകളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്നും തെഡ്രോസ് അദനം ഗബ്രിയേസസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലലില്‍ ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ രോഗം വരാന്‍ ഏറെ സാധ്യതയുള്ളവരില്‍ (ഹൈറിസ്ക്) ചൈന കുത്തിവെപ്പ് ഊര്‍ജ്ജിതമാക്കുന്നുണ്ട്. തുടര്‍ന്നും ചൈനയുടെ ആരോഗ്യമേഖലയ്ക്ക് എല്ലാ പിന്തുണയും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് ഏറ്റവുമധികം കോവിഡ് പ്രതിസന്ധി നേരിട്ട, രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന 2020 മുതല്‍ വളരെ കര്‍ശനമായ സീറോ കോവിഡ് നയം നടപ്പിലാക്കി വരികയായിരുന്നു. എന്നാല്‍, ജനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുകയും സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുകയും ചെയ്തതോടെ ഈ മാസം തുടക്കത്തില്‍ മുന്നറിയിപ്പുകളൊന്നും കൂടാതെ സര്‍ക്കാര്‍ മിക്ക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞാണ്. ഇതാണ് രാജ്യത്തെ കോവിഡ് സാഹചര്യം വഷളാക്കാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.
സീറോ കോവിഡ് നയം ദുര്‍ബലമായതിന് ശേഷമാണ് ചൈനയില്‍ രോഗനിരക്ക് കുത്തനെ ഉയരാന്‍ ആരംഭിച്ചത്. പ്രായമായവരില്‍ പ്രത്യേകിച്ച് കോവിഡ് മൂലമുള്ള മരണനിരക്ക് ഉയരുകയാണ്. കോവിഡ് മൂലമുള്ള ശ്വാസകോശ തകരാറുക നേരിട്ട് സംഭവിച്ച മരണങ്ങള് മാത്രമേ കോവിഡ് മരണങ്ങളായി കണക്കാക്കുകയുള്ളുവെന്ന് കഴിഞ്ഞ ദിവസം ചൈന വ്യക്തമാക്കിയിരുന്നു. യഥാര്‍ത്ഥ കോവിഡ് മരണസംഖ്യ ലോകത്തില്‍ നിന്നും മറച്ചുപിടിക്കാനുള്ള നീക്കമായി വേണം ഇതിനെ കരുതാന്‍. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ഒരാള്‍ പോലും മരിച്ചിട്ടില്ലെന്ന ചൈനയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നതും ഇതാണ്,
Discussion about this post