തിരുവനന്തപുരം: തലസ്ഥാനത്ത് ഹെൽമറ്റ് മാറി എടുത്ത സംഭവത്തിൽ ഉടമയെ കണ്ടെത്തിയതായി ഷംനാദ്. കഴിഞ്ഞ ഒരാഴ്ച്ച ഒരമ്മ പെറ്റ ഇരട്ടകളായി കഴിഞ്ഞ ഇവർ പിരിയുകയാണ് സൂർത്തുക്കളെ പിരിയുകയാണ്. അവസാനം ഉടമയെ കിട്ടി എന്നാണ് ഷംനാദ് കുറിച്ചിരിക്കുന്നത്.
അമ്പലപ്പുഴ സ്വദേശിയുടേതാണ് ഹെൽമെറ്റ്. ഞാൻ എനിക്ക് പറ്റിയ പറ്റ് ഞാനും പുള്ളിക്കാരൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ പുള്ളിക്കാരനും പരസ്പരം സംസാരിച്ചുവെന്ന് യുവാവ് പറയുന്നു. എന്റെ പോസ്റ്റ് ഷെയറാക്കിയ എല്ലാ മുത്തുമണികൾക്കും അത് വാർത്തയാക്കിയ Brave India News നും കൂടെ നിന്ന ഇന്ത്യൻ നേവി എക്സ് ഫ്രറ്റേണിറ്റിക്കും നന്ദിയെന്ന് ഷംനാദ് കുറിച്ചു.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആണ് തിരുവനന്തപുരം കിംസിനു മുൻപിൽ വെച്ച് ഷംനാദിന് ഹെൽമറ്റ് മാറി പോകുന്നത്. തന്റെ ഹെൽമറ്റിന്റെ അതേ നിറത്തിലും ബ്രാൻഡിലും ഉള്ള മറ്റൊരു ഹെൽമെറ്റ് തൊട്ടടുത്ത ബൈക്കിൽ ഇരിക്കുന്നത് കണ്ട് ആരെങ്കിലും എടുത്തു മാറ്റിവെച്ചത് ആകും എന്ന് കരുതി അതെടുത്ത് തലയിൽ വെച്ച് തിരികെ വരുകയായിരുന്നു ഷംനാദ്. എന്നാൽ പിന്നീടാണ് സ്വന്തം ഹെൽമറ്റ് സ്കൂട്ടറിന്റെ ഡിക്കിയിൽ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ താൻ എടുത്ത ഹെൽമെറ്റിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താനായി സമൂഹമാദ്ധ്യമങ്ങളിലൂടെ തിരച്ചിൽ നടത്തുകയായിരുന്നു യുവാവ്. ഒടുവിൽ ഒരാഴ്ച തികയും മുൻപേ യഥാർത്ഥ ഉടമയെ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ച്ച ഒരമ്മ പെറ്റ ഇരട്ടകളായി കഴിഞ്ഞ ഇവർ പിരിയുകയാണ് സൂർത്തുക്കളെ പിരിയുകയാണ്.
അവസാനം ഉടമയെ കിട്ടി.
ഇന്നലെ രാവിലെ സുഹൃത്തും ഇന്ത്യൻ നേവി സീനിയറുമായ Harikumar Harivihar സർ ഇടപെട്ട് കിംസ് സെക്യൂരിറ്റി ഹെഡ് ആയ ശ്രീജിത്ത് B സിംഗ് സാറിനെ മുട്ടിച്ച് തന്നു. സംസാരിച്ചു വന്നപ്പോൾ സർ ഇന്ത്യൻ നേവി ലെജൻഡ് 1/ 97 സീനിയർ. പിന്നെ സാറും 02/03 ലെ പ്രവീൺ സാറും കുടിയുള്ള അശാന്ത പരിശ്രമത്തിൽ ഉടമയെ കണ്ടെത്തി.
അമ്പലപ്പുഴ സ്വദേശിയുടേതാണ് ഹെൽമെറ്റ്. ഞാൻ എനിക്ക് പറ്റിയ പറ്റ് ഞാനും പുള്ളിക്കാരൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ പുള്ളിക്കാരനും പരസ്പരം സംസാരിച്ചു.
വരുന്ന തിങ്കളാഴ്ച്ച ഞാൻ ഹെൽമെറ്റ് കിംസിൽ ശ്രീജിത്ത് സറിനെ ഏൽപ്പിക്കും. ഉടമയായ സന്തോഷ് ചേട്ടൻ 25 ന് തിരുവനന്തപുരത്ത് വരുമ്പോൾ അത് സ്വീകരിക്കും.
എന്റെ പോസ്റ്റ് ഷെയറാക്കിയ എല്ലാ മുത്തുമണികൾക്കും അത് വാർത്തയാക്കിയ Brave India News നും കൂടെ നിന്ന ഇന്ത്യൻ നേവി എക്സ് ഫ്രറ്റേണിറ്റിക്കും നന്ദി.
ഒർജിനൽ പോസ്റ്റ് കളയുന്നു.
കോപ്പി പേസ്റ്റ് അടിച്ചവരും കളയാനപേക്ഷ..
Discussion about this post