ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ജപിക്കുന്ന ഭർത്താക്കന്മാർക്ക് അത്താഴം വിളമ്പരുതെന്ന് സ്ത്രീകളോട് ആഹ്വാനം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ നടന്ന ‘മഹിളാ സമ്മാന് സമരോ’ എന്ന ടൗൺഹാളിലെ പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് കെജ്രിവാളിന്റെ പരാമർശം.
പല പുരുഷന്മാരും പ്രധാനമന്ത്രി മോദിയുടെ പേര് ജപിക്കുന്നു, പക്ഷേ നിങ്ങൾ അത് ശരിയാക്കണം. നിങ്ങളുടെ ഭർത്താവ് മോദിയുടെ പേര് ജപിച്ചാൽ, നിങ്ങൾ അദ്ദേഹത്തിന് അത്താഴം വിളമ്പില്ലെന്ന് പറയുകയെന്നാണ് കെജ്രിവാളിന്റെ വാക്കുകൾ.
തന്നെയും ആം ആദ്മി പാർട്ടിയെയും പിന്തുണയ്ക്കുമെന്ന് അവരുടെ കുടുംബാംഗങ്ങളോട് സത്യം ചെയ്യാൻ ആവശ്യപ്പെടണമെന്ന് അരവിന്ദ് കെജ്രിവാൾ സ്ത്രീകളോട് പറഞ്ഞു.’നിങ്ങളുടെ സഹോദരൻ കെജ്രിവാൾ മാത്രമേ നിങ്ങളോടൊപ്പം നിൽക്കൂ’ എന്ന് ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് സ്ത്രീകളോട് പറയണമെന്നും അദ്ദേഹം സ്ത്രീകളോട് ആവശ്യപ്പെട്ടു.
ഞാൻ അവരുടെ വൈദ്യുതി സൗജന്യമാക്കി, അവരുടെ ബസ് ടിക്കറ്റുകൾ സൗജന്യമാക്കിയെന്ന് അവരോട് പറയൂ, ഇപ്പോൾ ഞാൻ സ്ത്രീകൾക്ക് ഈ 1000 രൂപ മാസം തോറും നൽകുന്നുണ്ട്. ബിജെപി അവർക്കായി എന്താണ് ചെയ്തത്? പിന്നെ എന്തിനാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നത്? ഇത്തവണ കെജ്രിവാളിന് വോട്ട് ചെയ്യുകയെന്ന് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.
കെജ്രിവാളിന്റെ പരമാർശത്തെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതിന്റെ ഭയമുണ്ടാവുന്നത് സ്വാഭാവികമാണെങ്കിലും ഇത്തരം ജല്പ്പനങ്ങൾ നിർത്തിക്കൂടേയെന്നാണ് പലരും ചോദിക്കുന്നത്.
Discussion about this post