ന്യൂഡൽഹി:നമ്മൾ പ്രേത്യേകിച്ച് ഒന്നും ചെയ്യേണ്ടെന്നും പാക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങൾ തന്നെയാണ് ഇന്ത്യയുമായി ലയിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . പാക് അധീന കശ്മീരിലെ ജനങ്ങൾ ഇന്ത്യയുമായി ലയിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യാ ടിവിയിലെ ആപ് കി അദാലത്ത് പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കശ്മീരിനെക്കുറിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ സമീപകാല പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.നമ്മുടെ കശ്മീർ അവർക്ക് ഒരിക്കലും പിടിച്ചെടുക്കാൻ കഴിയില്ലെന്നും പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രം അവർ ഇനി ആശങ്കപ്പെട്ടാൽ മതിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
പാക് അധീന കശ്മീർ നമ്മൾ ആക്രമിച്ച് കൈവശപ്പെടുത്തേണ്ട ആവശ്യമേ ഇല്ലെന്ന് ഏകദേശം ഒന്നര വർഷം മുമ്പ് തന്നെ ഞാൻ പറഞ്ഞിരുന്നു, കാരണം പി ഓ കെ യിലെ ആളുകൾ തന്നെ ഇന്ത്യയുമായി ലയിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്, രാജ് നാഥ് സിംഗ് വ്യക്തമാക്കി.
ഫെബ്രുവരിയിൽ, പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ (പിഒകെ) രാഷ്ട്രീയ പ്രവർത്തകനായ അംജദ് അയൂബ് മിർസ, പിഒകെയിലെ ജനങ്ങൾ പാകിസ്ഥാൻ അധിനിവേശത്തിൽ മടുത്തുവെന്നും അവർ ഇപ്പോൾ ഇന്ത്യയുമായി ലയിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും അവകാശപ്പെട്ടിരുന്നു.
Discussion about this post