മുംബൈ: മഹാരാഷ്ട്രത്തിലെ അഹമ്മദ്‌നഗർ ജില്ലയുടെ പുനർനാമകരണത്തിന് കേന്ദ്രസർക്കാർ അനുമതി. ഗസറ്റ് വിജ്ഞാപനത്തോടെ ജില്ലയുടെ പേരുമാറ്റം ഔദ്യോഗികമായി നിലവിൽ വരും. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ജില്ലയുടെ പുനർനാമകരണം സംബന്ധിച്ച് തീരുമാനമായത്. പതിനെട്ടാം നൂറ്റാണ്ടിൽ ഇൻഡോർ ഭരിച്ചിരുന്ന അഹല്യ ഭായ് ഹോൾക്കറുടെ ബഹുമാനാർത്ഥമാണ് അഹമ്മദ്‌നഗറിന്റെ പേര് അഹല്യാ നഗർ എന്ന് മാറ്റിയത്.
മഹാരാഷ്ട്രയിൽ പുനർനാമകരണം ചെയ്യുന്ന മൂന്നാമത്തെ ജില്ലയാണ് അഹമ്മദ്‌നഗർ. നേരത്തെ ഔറംഗാബാദ്, ഒസ്മനാബാദ് എന്നീ ജില്ലകളുടെ പേര് യഥാക്രമം ഛത്രപതി സംഭാജിനഗർ, ധാരാശിവ് എന്നിങ്ങനെയാക്കി മാറ്റിയിരുന്നു. അഹല്യാഭായ് ഹോൾക്കറുടെ 298-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കഴിഞ്ഞ വർഷം മെയ്യിലായിരുന്നു മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ പുനർനാമകരണം പ്രഖ്യാപിച്ചത്.
ജില്യുടെ പേര് മാറ്റുന്നതിൽ സഹകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും മുഖ്യമന്ത്രി ഷിൻഡേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും നന്ദിയറിയിച്ചു.











Discussion about this post