തിരുവനന്തപുരം: ഹൈക്കോടതി വളപ്പിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ തലസ്ഥാനത്തും അഭിഭാഷകരുടെ അഴിഞ്ഞാട്ടം. വഞ്ചീയൂര്‍ കോടതിയിലെത്തിയ് മാധ്യമപ്രവര്‍ത്തകരെ ഗേറ്റ് പൂട്ടിയിട്ട് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. വനിതകള്‍ ഉള്പ്പചെയുള്ള മാധ്യമസംഘത്തിന് നേര്‍ക്ക് അഭിഭാഷകര്‍ കല്ലെറിഞ്ഞു. അഭിഭാഷകരുടെ കല്ലേറില്‍ ജീവന് ടിവി റിപ്പോര്‍ട്ടര്‍ അനുലാലിനും, മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ നിന്നിരുന്ന ഒരു ഗുമസ്തനും പരിക്കേറ്റു. പ്രശ്നങ്ങള്‍ ഏതാണ്ട് ഒതുങ്ങി എന്ന് കരുതിയതിന് ശേഷം രണ്ട് മണിക്കൂറിന് ശേഷം വീണ്ടും കോടതി ഗേറ്റിന് പുറത്തുണ്ടായിരുന്ന പോലിസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും കല്ലേറുണ്ടായി. കേരള കൗമുദി റിപ്പോര്‍ട്ടര്‍ക്ക് ഈ കല്ലേറില്‍ പരിക്കേറ്റു.
വഞ്ചിയൂര്‍ കോടതിയിലെ മീഡിയ റൂം അഭിഭാഷകര്‍ പൂട്ടിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. മീഡിയ റൂമിന് മുന്നില്‍ അഭിഭാഷകര്‍ പ്രകോപനപരമായ പോസ്റ്ററുകള്‍ പതിച്ചു. നാലാംലിംഗക്കാരെ കോടതിവളപ്പില്‍ പ്രവേശിപ്പിക്കില്ല എന്നായിരുന്നു പോസ്റ്ററുകള്‍. മണിക്കൂറുകള്‍ക്ക് ശേഷം ഈ ആക്രമം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുമ്പോഴായിരുന്നു ഒരു സംഘം ആക്രമം അഴിച്ചുവിട്ടത്.
ആസൂത്രിതമായാണ് അഭിഭാഷകര്‍ സംഘര്‍ഷമുണ്ടാക്കിയത്. ഉച്ചമുതല്‍ തന്നെ അഭിഭാഷകര്‍ പ്രകോപനം സൃഷ്ടിക്കുന്നുണ്ടായിരുന്നു പ്രകോപനം സൃഷ്ടിച്ച് കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ സ്ഥലത്തേക്ക് എത്തിക്കാനുള്ള ശ്രമമുണ്ടായിരുന്നുവെന്നും സംശയിക്കുന്നുണ്ട്. മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങളും അക്രമികളായ അഭിഭാഷകര്‍ തകര്‍ത്തു. മദ്യകുപ്പികളും ഇരുമ്പ് കമ്പികളും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വലിച്ചെറിഞ്ഞിരുന്നു. സമവായം എന്ന വ്യാജേന എംഎല്‍എമാരെയും മറ്റും വിളിച്ച് വരുത്തിയ ശേഷമാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന നിലപാടില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉറച്ച് നില്‍ക്കുകയാണ്.
സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ശഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വന്‍ മാധ്യമസംഘവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ഹൈക്കോടതിക്ക് മുന്നില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് തുടര്‍ച്ചയായിട്ടാണ് വഞ്ചിയൂര്‍ കോടതി വളപ്പിലും സംഘര്‍ഷം അരങ്ങേറിയത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് തലസ്ഥാനത്ത് അഭിഭാഷകര്‍ അഴിഞ്ഞാടിയത്. അഭിഭാഷകരുടെ അക്രമങ്ങള്‍ക്കെതിരേ തൊഴിലാളി സംഘടന പ്രവര്‍ത്തകരും രംഗത്തുവന്നു.
.
Discussion about this post