കോഴിക്കോട് : പ്രതിഷേധ സമരത്തിനിടെ കൊടും ചൂടിനെ തുടർന്ന് കഴിഞ്ഞദിവസം ഐസിയു പീഡനക്കേസ് അതിജീവിത കുഴഞ്ഞു വീണരുന്നത് വലിയ വാർത്തയായിരുന്നു. സംഭവം വിവാദമായതോടെ അതിജീവിതയുടെ സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി പരാതിയിലെ അന്വേഷണ റിപ്പോർട്ട് അതിജീവിതയ്ക്ക് നൽകാൻ ഐജി നിർദ്ദേശം നൽകി.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഓഫീസിനു മുൻപിൽ ആയിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്തിരുന്നത്. ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ കൊടുത്ത പരാതിയിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടായിരുന്നു അതിജീവിതയുടെ സമരം. ഇതിനിടെ ആയിരുന്നു കഴിഞ്ഞദിവസം കനത്ത ചൂടിൽ അതിജീവിത കുഴഞ്ഞു വീണിരുന്നത്. ഇക്കാര്യം വാർത്തയായതോടെ ആണ് അന്വേഷണ റിപ്പോർട്ട് അതിജീവിതയ്ക്ക് നൽകാനായി ഐജി കമ്മീഷണർക്ക് നിർദ്ദേശം നൽകി.
അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻതന്നെ സമരം അവസാനിപ്പിക്കും എന്നാണ് അതിജീവിത അറിയിക്കുന്നത്. സമരസമിതി പ്രവർത്തകൻ നൗഷാദ് തെക്കയിലിനോട് സംസാരിക്കുകയും നിയമോപദേശം തേടുകയും ചെയ്ത ശേഷമാണ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പുകൾ അതിജീവിതയ്ക്ക് നൽകാനായി ഐജി കെ സേതുരാമൻ ഉത്തരവിട്ടത്. ഇതോടെ കഴിഞ്ഞ 12 ദിവസമായി ഐസിയു പീഡനക്കേസ് അതിജീവിത നടത്തുന്ന സമരം അവസാനിപ്പിക്കുമെന്നാണ് സൂചന.
Discussion about this post