Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഇന്ത്യക്കാവശ്യം ഹിന്ദു ഗുരുക്കന്മാരാണെന്ന് എഴുത്തുകാരന്‍ ജയമോഹന്‍, ‘സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്ന പുരോഗമനശക്തികള്‍ ഹിന്ദു ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ക്കെതിരെ വിഷം വമിക്കുന്നു’

by Brave India Desk
Mar 1, 2017, 04:19 pm IST
in India, Entertainment
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഇന്ത്യയ്ക്ക് ആവശ്യം കോര്‍പറേറ്റ് ഹിന്ദു ഗുരുക്കന്‍മാരാണെന്ന പ്രമുഖ തമിഴ്, മലയാളം സാഹിത്യകാരന്‍ ജയമോഹന്റെ എഴുത്ത് ചര്‍ച്ചയാകുന്നു. ഹിന്ദുവിരുദ്ധ പ്രചാരണം നടത്തുന്ന ക്രിസ്ത്യന്‍, മുസ്ലിം ശക്തികളെ പ്രതിരോധിക്കാന്‍ കൂടുതല്‍ കോര്‍പറേറ്റ് ഗുരുക്കന്‍മാര്‍ വേണമെന്നും സുവിശേഷ ചാനലുകളെ പ്രതിരോധിക്കാന്‍ ഹിന്ദുമത ചാനലുകള്‍ വരണം എന്നുമായിരുന്നു ജയമോഹന്റെ വാക്കുകള്‍. കോര്‍പറേറ്റ് ഗുരുക്കന്‍മാര്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കു പുറകില്‍, ഹിന്ദുവിരുദ്ധരെ പിന്തുണക്കുന്ന ദ്രാവിഡ രാഷ്ട്രീയ നേതൃത്വവും പുരോഗമന ശക്തികളുമാണെന്നും ജയമോഹന്‍ വ്യക്തമാക്കി.
വലതുപക്ഷ ഓണ്‍ലൈന്‍ മാധ്യമമായ സ്വരാജ്യ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ജയമോഹന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ഹിന്ദു ആത്മീയാചാര്യനായ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്‍ കോയമ്പത്തൂരില്‍ സ്ഥാപിച്ച ആദിയോഗി പ്രതിമ ഈ മാസം 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടന്നതായി വ്യാപക എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. വിവിധ കോടതികളില്‍ ഈ പ്രശ്നം പരിഗണനയ്ക്ക് വന്നിരുന്നു. കോര്‍പറേറ്റ് സ്വഭാവത്തിലുള്ള ഹിന്ദു ഗുരുക്കന്‍മാരെക്കുറിച്ച് ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു മറുപടിയായി ജയമോഹന്‍ ബ്ലോഗില്‍ എഴുതിയ കുറിപ്പാണ് സ്വരാജ്യ പ്രസിദ്ധീകരിച്ചത്.
എണ്‍പതുകളില്‍ കന്യാകുമാരിയില്‍ കോളജ് വിദ്യാര്‍ത്ഥിയായിരിക്കെ, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലേക്ക് ഹിന്ദുക്കളെ മതം മാറ്റുന്നത് വ്യാപകമായിരുന്നു. ‘ഹിന്ദുക്കള്‍ക്ക് അര്‍ത്ഥമില്ലാത്ത ആചാരാനുഷ്ഠാനങ്ങള്‍ മാത്രമാണുള്ളതെന്നും തങ്ങളെപ്പോലെ മതഗ്രന്ഥങ്ങള്‍ ഇല്ലെന്നും മുസ്ലിം ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഹിന്ദു കുട്ടികളെ പരിഹസിക്കാറുണ്ടായിരുന്നു. നമ്മുടെ ഭാഗത്തുനിന്ന് പ്രതിരോധിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഹിന്ദു മതഗ്രന്ഥങ്ങളെ കുറിച്ചോ ദര്‍ശനത്തെക്കുറിച്ചോ ഉള്ള അറിവില്ലായ്മയും പ്രശ്നമായിരുന്നു’ ഹിന്ദുക്കള്‍ക്കെതിരായ ഇത്തരം അക്രമങ്ങളെ ദ്രാവിഡ പ്രസ്ഥാനങ്ങള്‍ പിന്തുണച്ചിരുന്നതായും ജയമോഹന്‍ എഴുതുന്നു.ഹിന്ദുക്കള്‍ക്കെതിരായ ഇത്തരം അക്രമങ്ങളെ ദ്രാവിഡ പ്രസ്ഥാനങ്ങള്‍ പിന്തുണച്ചിരുന്നതായും ജയമോഹന്‍ പറയുന്നു
‘യുക്തിവാദത്തിന്റെ മറവില്‍ അവര്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നത് പതിവാണ് ശിവനും വിഷ്ണുവിനും പിറന്നതാണ് ശ്രീ അയ്യപ്പനെങ്കില്‍, ഹിന്ദു ദൈവങ്ങള്‍ സ്വവര്‍ഗ പ്രണയികളോ എന്ന മട്ടിലായിരുന്നു അവരുടെ ചോദ്യങ്ങള്‍. ഇത്തരം ‘യുക്തികളെ’ ചോദ്യം ചെയ്യാന്‍ അന്നാരുമുണ്ടായിരുന്നില്ല. ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന ഹിന്ദു മതാചാര്യന്‍മാര്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ തല്‍പ്പരരായിരുന്നില്ല. ഒരിക്കല്‍ തമിഴകത്തെ വലിയൊരു ഹിന്ദുമതാചാര്യനോട് ഇക്കാര്യം ഞാന്‍ ചോദിച്ചപ്പോള്‍, മുരുക ഭഗവാനെ ആരാധിക്കുക, അത്ര മാത്രം എന്നായിരുന്നു മറുപടി. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാനോ ആസൂത്രിതമായി പ്രവര്‍ത്തിക്കാനോ അവര്‍ക്ക് കഴിവില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ജഗ്ഗി വാസുദേവ്, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയ കോര്‍പറേറ്റ് ആത്മീയ ഗുരുക്കന്‍മാര്‍ ഉണ്ടാവുന്നത്’

Stories you may like

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

ഒരിക്കല്‍ നാഗര്‍കോവിലില്‍ ക്രിസ്ത്യന്‍ സുവിശേഷകനായ ഡിജിഎസ് ദിനകരന്‍ വലിയൊരാള്‍ക്കൂട്ടത്തെ മുന്നില്‍ നിര്‍ത്തി ഹിന്ദു മതത്തില്‍ ആത്മീയ ഗ്രന്ഥങ്ങള്‍ ഉണ്ടോ എന്ന് വെല്ലുവിളിക്കുന്നത് കേട്ടിരുന്നു. ഇന്ന് പതഞ്ജലിയുടെ യോഗ സൂത്രത്തെയും ഉപനിഷത്തുക്കളെയും മുന്നില്‍ നിര്‍ത്തി ഇത്തരം ചോദ്യങ്ങള്‍ക്ക് ജഗ്ഗി വാസുദേവ് ഉത്തരം നല്‍കുന്നു. കാലം മാറി.’-ജയമോഹന്‍ എഴുതുന്നു.

ഏതെങ്കിലും ഹിന്ദു യുവാക്കളുടെ അടുത്തു ചെന്ന് ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താന്‍ ഇന്നാര്‍ക്കെങ്കിലും കഴിയുമോയെന്ന് ജയമോഹന്‍ ചോദിക്കുന്നു. ‘കൂട്ടത്തില്‍നിന്ന് ഉറപ്പായും അതിനു മറുപടി ഉയരും. യോഗയെയും ദാര്‍ശനികതയെയും കുറിച്ച് അതിശയകരമായ ഗ്രന്ഥങ്ങള്‍ ഉള്ള മതമാണ് ഹിന്ദുമതമെന്നും അവര്‍ മറുപടി നല്‍കും. പക്ഷേ, ഇത്തരം വലിയ ഹിന്ദു മത സ്ഥാപനങ്ങള്‍ ഉണ്ടാവാന്‍ രണ്ട് നീണ്ട പതിറ്റാണ്ടുകള്‍ എടുക്കേണ്ടി വന്നു’.
ഇക്കാര്യങ്ങള്‍ പറയാന്‍ തനിക്കും കഴിയുമെങ്കിലും ഏറിയാല്‍ അമ്പതിനായിരം പേരിലേ അതെത്തൂ . എന്നാല്‍, ജഗ്ഗി വാസുദേവ് അക്കാര്യം പറഞ്ഞാല്‍, അമ്പത് മില്യന്‍ പേരില്‍ അതെത്തും.
ഹിന്ദുമതത്തെ അക്രമിക്കുന്നവര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ അതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കിയിരുന്നു. ദ്രാവിഡ നേതാവായ ഇവി രാമസ്വാമി നായ്ക്കര്‍ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ച് ശേഖരിച്ച പണം ഉപയോഗിച്ചാണ് ഹിന്ദുവിരുദ്ധത പ്രചരിപ്പിക്കാനുള്ള അനുയായികളെ സൃഷ്ടിച്ചത്. ജഗ്ഗി വാസുദേവിനെപ്പോലുള്ളവരുടെ സംഘടനയേക്കാളും കരുത്തും രാഷ്ട്രീയ സ്വാധീനവും ഉള്ളതാണ് ഇക്കാലത്തു പോലും ദ്രാവിഡ സംഘടനള്‍. സുവിശേഷ സംഘടനകള്‍ക്കും ഇതിനായുള്ള രാജ്യാന്തര സംവിധാനങ്ങളും ബൗദ്ധിക പിന്തുണയും ഉണ്ട്’
ക്രിസ്ത്യന്‍ മുസ്ലിം സുവിശേഷ ചാനലുകളെ ശക്തമായി നേരിടണമെന്ന് ജയമോഹന്‍ ആഹ്വാനം ചെയ്യുന്നു. ഹിന്ദു മതത്തിന് എതിരായ നഗ്നമായ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കണx. ജഗ്ഗി വാസുദേവിനെയും ശ്രീ ശ്രീ രവിശങ്കറിനെയും പോലുള്ള കൂടുതല്‍ സംവിധാനങ്ങള്‍ രംഗത്തുവരണം. ഹിന്ദു വിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്ന അതേ ശക്തികളാണ് ഇന്ന് കോര്‍പറേറ്റ് ഹിന്ദു മത സ്ഥാപനങ്ങള്‍ക്ക് എതിരെ വിദ്വേഷ പ്രചാരണവുമായി രംഗത്തുവരുന്നത്. സ്വന്തം രോഷവും അമര്‍ഷവും തീര്‍ക്കാന്‍ മാത്രമാണ് അവര്‍ എതിര്‍പ്പുകള്‍ ഉന്നയിക്കുന്നതെന്നും ജഗ്ഗി വാസുദേവിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പരാമര്‍ശിച്ച് ജയമോഹന്‍ എഴുതുന്നു.
സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്ന പുരോഗമന ശക്തികള്‍ ഇത്തരം ചെറിയ ഹിന്ദു ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ക്കെതിരെ വിഷം വമിക്കുകയാണ്. ഹിന്ദുവിരുദ്ധ പ്രചാരണങ്ങളെ ചോദ്യം ചെയ്യുന്ന ചെറുപ്പക്കാരെയാണ് പുരോഗമന ശക്തികള്‍ ഭയക്കുന്നതെന്നും ജയമോഹന്‍ എഴുതുന്നു.

Tags: jayamohan
ShareTweetSendShare

Latest stories from this section

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

Discussion about this post

Latest News

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies