Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • 
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • 
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഐ.എസ്.കേന്ദ്രത്തില്‍ അമേരിക്കയുടെ ബോംബാക്രമണം; കേരളത്തില്‍ നിന്നുള്ള സ്ത്രീകളും കുഞ്ഞുങ്ങളും സുരക്ഷിതരെന്ന് എന്‍.ഐ.എ

by Brave India Desk
Apr 17, 2017, 09:40 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറില്‍ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കേരളത്തില്‍ നിന്നുള്ള സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അപായമുണ്ടാകാനിടയില്ലെന്ന് എന്‍.ഐ.എ വിലയിരുത്തല്‍. ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ നാടുവിട്ടവരില്‍പ്പെട്ട സ്ത്രീകളും കുട്ടികളും നംഗര്‍ഹാറില്‍ നിന്ന് രണ്ടരമണിക്കൂര്‍ യാത്രചെയ്താല്‍ എത്താവുന്ന മറ്റൊരു സ്ഥലത്താണെന്ന് എന്‍.ഐ.എ. സ്ഥിരീകരിച്ചു.

Stories you may like

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേബി മെമ്മോറിയൽ ആശുപത്രിയിൽ പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്‌പ്ലാന്‍റ് വിഭാഗത്തിനു തുടക്കം

പാലക്കാട് നിന്നും കാണാതായി ഐ.എസില്‍ ചേര്‍ന്നുവെന്നു കരുതുന്ന ഈസ എന്ന ബക്‌സണ്‍ കഴിഞ്ഞ നവംബര്‍ 16ന് മാതാപിതാക്കളെയും ഭാര്യ നിമിഷ എന്ന ഫാത്തിമയുടെ അമ്മയെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നംഗര്‍ഹാറില്‍ നിന്ന് വളരെ അകലെയാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമെന്നാണ് ഈസ അന്നുപറഞ്ഞത്. ഈ വിവരങ്ങളും വിളിച്ച ഫോണിന്റെ നമ്പറും വീട്ടുകാര്‍ അന്നുതന്നെ എന്‍.ഐ.എ.യ്ക്ക് കൈമാറിയിരുന്നു. ഇതനുസരിച്ചാണ് സ്ത്രീകളും കുട്ടികളും സുരക്ഷിതരായിരിക്കാമെന്ന നിഗമനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി എത്തിയത്. കേരളംവിട്ട 22 പേരില്‍ അഞ്ചുസ്ത്രീകളും രണ്ടുകുട്ടികളുമാണുള്ളത്. കാസര്‍കോട് തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ ഭാര്യ എറണാകുളം വൈറ്റില സ്വദേശി ആയിഷ, പടന്ന സ്വദേശി ഡോ. ഇജാസിന്റെ ഭാര്യ റഫീല, ഇജാസിന്റെ സഹോദരന്‍ ഷിയാസിന്റെ ഭാര്യ അജ്മല, പാലക്കാട് സ്വദേശി ബക്‌സണ്‍ എന്ന ഈസയുടെ ഭാര്യ നിമിഷ എന്ന ഫാത്തിമ, ഈസയുടെ അനുജന്‍ യഹിയയുടെ ഭാര്യ മെറിന്‍ എന്ന മറിയം എന്നിവര്‍. അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ രണ്ടുവയസ്സുള്ള മകളും ഇജാസിന്റെ ഒന്നരവയസ്സുള്ള മകനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പോകുമ്പോള്‍ മെറിനും നിമിഷയും ഗര്‍ഭിണികളായിരുന്നു. ഇവര്‍ അഫ്ഗാനിലെ തോറബോറയില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കഴിഞ്ഞ ഓഗസ്റ്റ് 18നാണ് നിമിഷ പ്രസവിച്ചത്.

‘+93’ എന്നുതുടങ്ങുന്ന ഫോണ്‍നമ്പരില്‍ നിന്നാണ് ഈസ വിളിച്ചത്. പുരുഷന്മാര്‍ നംഗര്‍ഹാറിലും സ്ത്രീകളും കുഞ്ഞുങ്ങളും അകലെയാണെന്നുമാണ് ഈസ പറഞ്ഞത്. പിതാവ് വിന്‍സെന്റിനെയും മാതാവ് ഗ്രേസിയെയും നിമിഷയുടെ അമ്മ ബിന്ദുവിനെയും ഒരു സുഹൃത്തിനെയും ഇയാള്‍ വിളിച്ചു. കൈയില്‍ പണമില്ലെന്നും അഫ്ഗാനിസ്താനില്‍നിന്ന് ഫോണ്‍ ചെയ്യുന്നതിനു ചെലവേറുമെന്നും പറഞ്ഞു. ഭാര്യയെയും കുഞ്ഞിനെയും കാണാനാവാത്തതിലുള്ള വിഷമവും ഈസ വീട്ടുകാരുമായി പങ്കുവെച്ചു. 22 അംഗ സംഘത്തോടൊപ്പം പോകുന്നതില്‍ നിന്ന് അവസാനനിമിഷം ഒഴിവായ കാസര്‍കോട് സ്വദേശിയാണ് ഈസ വിളിച്ച സുഹൃത്ത്. ഇയാള്‍ നിരീക്ഷണത്തിലാണ്. നംഗര്‍ഹാറില്‍ എത്ര മലയാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കൃത്യമായ വിവരം ശേഖരിച്ചുവരികയാണെന്ന് എന്‍.ഐ.എ. കേന്ദ്രങ്ങള്‍ അറിയിച്ചു.

Tags: is in kerala
ShareTweetSendShare

Latest stories from this section

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Discussion about this post

Latest News

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേബി മെമ്മോറിയൽ ആശുപത്രിയിൽ പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്‌പ്ലാന്‍റ് വിഭാഗത്തിനു തുടക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies