ഡല്‍ഹി: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരന്‍ പിടിയിലായി. ഇയാളില്‍ നിന്ന് പാകിസ്ഥാന്‍ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളും പിടികൂടി. സുരക്ഷാ സേനയാണ് ഇയാളെ പിടികൂടിയത്.
നസീര്‍ അഹമ്മദ് എന്ന മുപ്പത്തിനാലുകാരനാണ് പിടിയിലായത്. നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍.
2003 മുതല്‍ ഇയാള്‍ പാകിസ്ഥാന്‍ താമസിച്ചിരുന്നതായി കണ്ടെടുത്ത രേഖകളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.
Discussion about this post