ഡല്‍ഹി: അതിക്രമങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസംഖാന്റെ പരാമര്‍ശം വിവാദത്തില്‍. യുപിയില്‍ പട്ടാപ്പകല്‍ സ്ത്രീകളെ ലൈംഗീകാമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി കുറ്റവാളികള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സമാജ് വാദി പാര്‍ട്ടി നേതാവിന്റെ ഞെട്ടിപ്പിക്കുന്ന ഉപദേശം. യുപിയിലെ റാംപൂര്‍ ജില്ലയില്‍ രണ്ട് പെണ്‍കുട്ടികളെ 14 യുവാക്കള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് അസംഖാന്റെ വിവാദ പരാമര്‍ശം.
ജനങ്ങള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധാലുക്കളായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ അവരുടെ വീടുകളില്‍ തന്നെ കഴിയണമെന്ന് പറഞ്ഞ അസംഖാന്‍ അവര്‍ മറ്റ് സ്ഥലങ്ങളില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും പറഞ്ഞിരുന്നു.
യുപിയില്‍ കഴിഞ്ഞ ജൂലായില്‍ അഖിലേഷ് യാദവിന്റെ ഭരണകാലത്താണ് ബുലന്ദ്ഷറില്‍ അമ്മയും മകളും കൂട്ടബലാത്സംഗത്തിനിരയായത്. അന്ന് കേസ് അഖിലേഷ് യാദവ് സര്‍ക്കാരിനെതിരായുള്ള ഗൂഡാലോചനയാണെന്നാണ് അസം ഖാന്‍ പ്രതികരിച്ചത്. അസം ഖാന്‍റെ പരാമര്‍ശനത്തിനെതിരെ അന്ന് പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
2015 ഒക്ടോബറില്‍ ബലാത്സംഗം കൂടുന്നതിന് കാരണം മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗമാണെന്ന അസം ഖാന്റെ പ്രസ്തവാന വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
Discussion about this post