ഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ രാജ്യത്തെ ഭൂരിഭാഗം മുസ്‌ലിങ്ങളും എതിർക്കുന്നില്ലെന്ന് ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ. രാമജന്മഭൂമി – ബാബറി മസ്‌ജിദ് തർക്കത്തിൽ ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തുന്നതിന് അയോധ്യയിലെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളുമായി സംസാരിക്കവേ പറഞ്ഞു.
നിലവിലെ സാഹചര്യം ശുഭകരമാണ്. തർക്കങ്ങൾ പരിഹരിക്കണമെന്ന് എല്ലാവർക്കും ആഗ്രമുണ്ട്. എന്നാൽ ഇക്കാര്യം എളുപ്പമാകില്ലെന്ന് എനിക്കറിയാം. ആദ്യം എല്ലാവരുമായും ഞാൻ സംസാരിക്കട്ടേ. എന്നിട്ട് ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലെത്താമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭൂരിഭാഗം മുസ്‌ലിങ്ങളും രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നവരല്ല. എന്നാൽ ഇക്കാര്യം ചിലരെങ്കിലും അംഗീകരിക്കില്ല. അസാധ്യമെന്ന് തോന്നുന്ന ചില കാര്യങ്ങൾ ചിലപ്പോൾ ഇരുവിഭാഗങ്ങളിലെയും യുവാക്കളും നേതാക്കളും ശ്രമിച്ചാൽ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post