ഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ഭീകര പ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം പാകിസ്ഥാനില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയ്ക്കെതിരെ കല്ലെറിയാന്‍ കാശ്മീരിലെ യുവാക്കളെ പ്രേരിപ്പിക്കുന്നത് മറ്റാരുമല്ല പാകിസ്ഥാനാണ്. വര്‍ഗീയ ലഹളകള്‍ക്ക് നേതൃത്വം നല്ക്കുന്നവര്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉന്നത പൊലീസ് ഉദ്ധ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞു. ഉന്നത പൊലീസ് മേധാവികളുടെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യക്കെതിരെ കല്ലെറിയാന്‍ കശ്മീരി യുവാക്കളെ പ്രേരിപ്പിക്കുന്നത് പാക്കിസ്ഥാനാണ്. ഭീകരവാദ പ്രവര്‍ത്തനം നടത്താനുള്ള സഹചര്യം ഇപ്പോഴും പാക്കിസ്ഥാനിലുണ്ട്. പാരിശീലന കേന്ദ്രങ്ങളുടേയും ആശയവിനിമയ കേന്ദ്രങ്ങളുടേയും മറവില്‍ പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും ഭീകരവാദം തഴച്ച് വളരുകയാണ്. കൂടാതെ ഇന്ത്യയ്ക്കെതിരായ നീക്കങ്ങള്‍ക്ക് സാമ്പത്തിക പിന്തുണയടക്കം പാക്കിസ്ഥാൻ നല്കുന്നു’- രാജ്നാഥ് സിങ് പറഞ്ഞു
ഇപ്പോൾ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളുടെ എണ്ണങ്ങളില്‍ കൂടുതല്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇത്തരം സംഘര്‍ഷങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വര്‍ഗീയ ലഹളകള്‍ക്കെതിരെയും മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങള്‍ അശുദ്ധമാക്കുന്നതിനുമെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയ്ക്കെതിരായി നടക്കുന്ന ആക്രമണങ്ങള്‍ക്ക് വന്‍ സാമ്പത്തിക സഹായം പാകിസ്ഥാന് നല്‍കുന്നുണ്ട്. കാശ്മീരിലെ വിഘടനവാദികള്‍ക്കും ഇന്ത്യ വിരുദ്ധശക്തികള്‍ക്കും പാക്കിസ്ഥാന് പിന്തുണ നല്‍കുന്നതാണ് അവിടത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന കാരണം. കാശ്മീരില്‍ നിയോഗിച്ചിട്ടുള്ള സുരക്ഷാ സേനാംഗങ്ങള്‍ സാഹചര്യങ്ങളെല്ലാം മികച്ച രീതിയില്‍ മറികടക്കുന്നുണ്ടെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നേരിയ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച മന്ത്രി, ഇത്തരം പ്രശ്നങ്ങള്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയും കൂടാതെ നടപടിയെടുക്കാനും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
മൂന്നു ദിവസം നീളുന്ന യോഗത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിക്കും. 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ദല്‍ഹിക്ക് പുറത്തുള്ള വിവിധ നഗരങ്ങളിലാണ് വാര്‍ഷിക യോഗം നടന്നുവരുന്നത്. ഗുവാഹത്തി, റാന്‍ ഓഫ് കച്ച്, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു മുന്‍ വര്‍ഷങ്ങളിലെ യോഗങ്ങള്‍.
Discussion about this post