ജോയി ആലുക്കാസില്‍ രാജ്യ വ്യാപകമായി നടന്ന പരിശോധന വാര്‍ത്ത മുക്കിയ മാധ്യമങ്ങള്‍ക്കെതിരെ അഡ്വ: എ. ജയശങ്കര്‍. ഏറ്റവും അധികം ചര്‍ച്ച ചെയ്യേണ്ട റെയിഡ് കേരളത്തില്‍ ആരും ചര്‍ച്ച ചെയ്യുന്നില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്‍റെ പ്രതികരണം.
ആദായനികുതി റെയ്ഡിന്റെ വാര്‍ത്ത ഇന്നലെ ഒരു മലയാളം ടിവി ചാനലിലും വാര്‍ത്തയായില്ല, ചര്‍ച്ചയും നടന്നില്ല. ഇന്ന് പത്രങ്ങളും അതേ പാത പിന്തുടര്‍ന്നു, വാര്‍ത്ത തമസ്‌കരിച്ചു. ജോയി മുതലാളി ഇനി പരസ്യം കൊടുക്കില്ല എന്ന പേടി തന്നെ കാരണമെന്നും ജയശങ്കര്‍ പരിഹസിച്ചു.
ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഭരണകൂട ഭീകരത!
രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമായി ജോയ് ആലുക്കാസിൻ്റെ 130 ഷോറൂമുകളിലും കോർപറേറ്റ് ഓഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ചില രേഖകളും കുറച്ചു പൈസയും എടുത്തു കൊണ്ടുപോയി.
നോട്ട് റദ്ദാക്കിയതിനു ശേഷം, ഒരുപാട് വെളളിയും സ്വർണവും വജ്രവും ചെലവാകുന്നു എന്ന അനുമാനത്തിലാണ് ആദായനികുതിക്കാർ ഈ അതിക്രമം ചെയ്തത്.
ആദായനികുതി റെയ്ഡിൻ്റെ വാർത്ത ഇന്നലെ ഒരു മലയാളം ടിവി ചാനലിലും വാർത്തയായില്ല, ചർച്ചയും നടന്നില്ല. ഇന്ന് പത്രങ്ങളും അതേ പാത പിന്തുടർന്നു, വാർത്ത തമസ്കരിച്ചു. ജോയി മുതലാളി ഇനി പരസ്യം കൊടുക്കില്ല എന്ന പേടി തന്നെ കാരണം.
ആലുക്കാസിനോടു മാത്രമല്ല, കല്യാൺ ജ്വല്ലറിയോടും മലബാർ ഗോൾഡിനോടുമുണ്ട് ഇതേ ബഹുമാനം. പരസ്യത്തിൻ്റെ കാര്യം വരുമ്പോൾ മാതൃഭൂമിയും മനോരമയും മാധ്യമവും മംഗളവും ദേശാഭിമാനിയും ജനയുഗവും ജന്മഭൂമിയുമൊക്കെ ഒറ്റക്കെട്ടാണ്.
ഇവിടെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’ നിലവിലുണ്ടെന്നു പറയുന്നത് വെറുതെയല്ല.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167.1073741829.731500836979645/1388290451300677/?type=3
Discussion about this post