കൊല്‍ക്കത്ത : നേതാജി സുഭാഷ് ചന്ദ്രബോസാണെന്നു കരുതി വ്യത്യസത രീതികള്‍ പിന്തുടര്‍ന്നിരുന്ന ഒരു സന്ന്യാസിയെ സര്‍ക്കാര്‍ നിരീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തല്‍. പശ്ചിമബംഗാള്‍ രഹസ്യാന്വേഷണ ബ്യൂറോ അടുത്തിടെ പരസ്യമാക്കിയ ചില ഔദ്യോഗിക രേഖകളിലാണ് ഇക്കാര്യം പുറത്തുവന്നത്.അറുപതുകളുടെ തുടക്കത്തില്‍ ജയ്പാല്‍ഗുരിയിലെ ഷോല്‍മാരി ആശ്രമത്തില്‍ കഴിഞ്ഞിരുന്ന ശാരദാനന്ദ സ്വാമികളാണ് നിരീക്ഷണവിധേയനായത്.
ഒരിക്കലും ക്യാമറയ്ക്ക് മുന്നില്‍ എത്തപ്പെടാതിരിക്കാനും തന്റെ വിരലടയാളങ്ങള്‍ ഒരിടത്തും പതിയാതിരിക്കാനും ശ്രദ്ധിച്ചിരുന്നയാളായിരുന്നു സ്വാമി. വിരലടയാളം പതിയാതിരിക്കാനായി കെലേസ് കൈയില്‍ ചുറ്റിയ ശേഷമേ അദ്ദേഹം പ്രവ്യത്തികള്‍ ചെയ്തിരുന്നുള്ളു.
1962 ല്‍ ടാക്‌സി വിളിച്ചപ്പോള്‍ പോലും തന്റെ വ്യക്തിത്വം പുകമറയ്ക്കുളളില്‍ തന്നെ നിലനിര്‍ത്താന്‍ സ്വാമി കരുതലോടെയാണ് നീങ്ങിയത്. തന്നെ മറ്റാരും കാണാതിരിക്കാന്‍ കാറിനുളളില്‍ ഒരു സ്‌ക്രീന്‍ ഘടിപ്പിച്ച ശേഷമാണ് അദ്ദേഹം യാത്ര ആരംഭിച്ചത്. പരിശോധിക്കാന്‍ എത്തിയ ഡോക്ടറെ തന്റെ മുഖം കാണിക്കാതിരിക്കാനായി വൂളന്‍ തുണികൊണ്ട് മുഖം മറച്ചിരുന്നതായും കൂടാതെ എക്‌സ്‌റേ പരിശോധനയ്ക്ക് പോലും അനുവദിച്ചിരുന്നില്ല എന്നും രേഖകളില്‍ പറയുന്നു. സ്വാമിക്ക് ഒരു ശ്വാസകോശം മാത്രമേ ഉണ്ടായിരുന്നുളളൂ എന്നും പുറത്തുവന്ന രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്.
നേതാജിക്ക് 1941 ല്‍ ഒരു മാസക്കാലം കാബൂളില്‍ അഭയം നല്‍കിയ ഉത്തം ചന്ദ് മല്‍ഹോത്ര പോലും സ്വാമി നേതാജി തന്നെയാണെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ ആശ്രമാധികാരികള്‍ ഇക്കാര്യം നിഷേധിച്ചു. ശാരദാനന്ദ സ്വാമികള്‍ 1965 വരെ ജയ്പാല്‍ഗുരിയില്‍ കഴിഞ്ഞു. 1977 ല്‍ ഡെറാഡൂണില്‍ വച്ചായിരുന്നു അന്ത്യം.
1948 മുതല്‍ 1968 വരെ നേതാജിയുടെ കുടുംബത്തെ രഹസ്യമായി നിരീക്ഷിച്ചിരുന്നു എന്ന വാര്‍ത്ത വിവാദം സൃഷ്ടിച്ച അവസരത്തിലാണ് നിരീക്ഷണത്തെ കുറിച്ചുളള പുതിയ വാര്‍ത്തകളും പുറത്തുവന്നത്.
Discussion about this post