തെരഞ്ഞെടുപ്പ് വിജയത്തിനായി ഏത് നിലപാടും സ്വീകരിക്കാന്‍ മടിയില്ലാത്ത ആള്‍ക്കൂട്ട രാഷ്ട്രീയമാണ് സിപിഎമ്മിന്റേതെന്ന ആക്ഷേപം ശക്തമാകുന്നു. പശ്ചിമ ബംഗാളില്‍ ബിജെപിയ്ക്കും, കോണ്‍ഗ്രസിനും ഒപ്പം മുന്നണിയുണ്ടാക്കി മത്സരിക്കുന്ന സിപിഎം നിലപാടാണ് പരിഹാസത്തിനും വിമര്‍ശനത്തിനും ഇടയാക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ ബംഗാളിലെ പ്രധാന പ്രതിപക്ഷമായി മാറിയ ബിജെപിയുടെ സഹകരണം ഇല്ലാതെ പറ്റില്ല എന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കാനെത്തിയ സിപിഎം കേന്ദ്രകമ്മറ്റിയംഗങ്ങള്‍ വരെ തെരുവില്‍ മാരകമായ ആക്രമിക്കപ്പെട്ടിരുന്നു. തൃണമൂലിന്റെ ഈ ആക്രമണം അല്പമെങ്കിലും ചെറുത്തത് ബിജെപി മാത്രമാണ്. ഇതോടെ ബിജെപിയുടെ സഹകരണം സിപിഎം തേടുകയായിരുന്നു. ബിജെപിയും, സിപിഎമ്മും, കോണ്‍ഗ്രസും സംയുക്ത റാലി നടത്തി പത്രിക സമര്‍പ്പണത്തിന് എത്തിയ കാഴ്ചയും ബംഗാളില്‍ കണ്ടു.
തുടര്‍ന്നാണ് പലിടത്തും ബിജെപിയും, സിപിഎമ്മും കോണ്‍ഗ്രസും മുന്നണി ഉണ്ടാക്കി പലയിടത്തും തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടുന്നത്. സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിക്കാതിരുന്ന വാര്‍ഡുകളില്‍ സ്വതന്ത്രരെ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് പിന്തുണക്കുന്ന കാഴ്ചയും കാണാം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടാ രാഷ്ട്രീയത്തെ നേരിടാന്‍ ബിജെപിയ്ക്കെ കഴിയു എന്ന് സിപിഎമ്മിന് മനസ്സിലായെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
സിപിഎമ്മിന്റെ ബിജെപി വിരുദ്ധത ബംഗാളില്‍ അഴിഞ്ഞു വിണു എന്ന് തൃണമൂല്‍ കോണ്‍ഗ്രസും പറയുന്നു. അധികാരത്തിന് വേണ്ടി എന്തിന് വാര്‍ഡ് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി പോലും ആരുമായും സിപിഎം കൂട്ടു കൂടുമെന്നും അവര്‍ പരിഹസിക്കുന്നു.
ഇതിനിടെ കര്‍ണാകടയില്‍ കോണ്‍ഗ്രസിനൊപ്പമാണ് സിപിഎം. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസിനെ പിന്തുണക്കാനാണ് സിപിഎം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇവിടെ ബിജെപിയാണ് മുഖ്യശത്രു.
കേരളത്തിലെത്തുമ്പോള്‍ കഥ വീണ്ടും മാറുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് മുഖ്യ എതിരാളി എന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ഇവിടെ ബിജെപിയും സിപിഎം എതിരാളിയാണ്.
മൂന്ന് സംസ്ഥാനങ്ങളിലെ സിപിമ്മിന്റെ വ്യത്യസ്ത നിലപാടുകളെ ട്രോളി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post