രാജീവ് വധക്കേസില്‍ തടവില്‍ കഴിയുന്ന പ്രതികളെ വിട്ടയക്കാന്‍ കേന്ദ്ര-സര്‍ക്കാര്‍ ഇടപെടണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഇതോടെ 24 വര്‍ഷങ്ങളായി കുറ്റവാളികളെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം വീണ്ടും നിരാകരിക്കപ്പെട്ടു.മുന്‍ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സ്വതന്ത്രരാക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശത്തോട് കേന്ദ്രത്തിനു യോജിപ്പില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു രാഷ്ട്രപതി അപേക്ഷ തള്ളിയത്.
മന്ത്രിമാരടക്കമുള്ള കൗണ്‍സിലിന്റെ തീരുമാനം പരിഗണിച്ച ശേഷം മാത്രമാകും ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രപതി തീരുമാനമെടുക്കുക. മനുഷത്വപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ രണ്ടു തവണയാണ് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. എന്നാല്‍, സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ രാഷ്ട്രപതി നിരാകരിക്കുകയായിരുന്നു. ഹര്‍ജി പരിഹരിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയവര്‍ സമൂഹത്തില്‍ സ്വതന്ത്രരായി ജീവിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഉന്നത ഉദ്യോഗസഥരുടെ നിലപാട്.
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെ സ്വതന്ത്രരാക്കണമെന്ന ആവശ്യത്തില്‍ വര്‍ഷങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം തുടരുകയാണ്. 1991ലാണ് രാജീവ് ഗാന്ധി കൊലചെയ്യപ്പെടുന്നത്.
പ്രതികളുടെ ശാരീരികവും-മാനസികവുമായി ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മോചനത്തിനായി സുപ്രീംകോടതി നേരിട്ട് ഇടപെടണമെന്നും, കേന്ദ്രത്തിനോട് ആലോചിച്ച് വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രണ്ടു തവണയും ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. 1991 മേയ് 21ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലാണ് ഏഴു പേര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. വി. ശ്രീഹരന്‍, എ ജി പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, നളിനി എന്നിവരാണ് തടവിലുള്ളത്.
Discussion about this post