ഗുരുവായൂര്‍; ഗുരുവായൂരിലും പോലീസുകാരെ ദാസ്യപ്പണി എടുപ്പിച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥന്. ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥന് കേരളീയരീതിയില്‍ മുണ്ട് ഉടുക്കാനറിയില്ല. ഗുരുവായൂരപ്പനെ തൊഴാന്‍ എത്തുന്ന ഇയാള്‍ക്ക് മുണ്ട് വാങ്ങിച്ച് വച്ച് അത് ഉടുപ്പിച്ച് കൊടുക്കുക കൂടി ചെയ്യണം പോലീസുകാരന്.
മേലധികാരികളെയും അവരുടെ സ്വന്തക്കാരും വന്ന് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങും വരെ ഇവിടത്തെ പോലീസുകാര്‍ക്ക് ചങ്കിടിപ്പാണ്. ജില്ലാതലത്തിലും അതിനുമുകളിലുമുള്ള മേലുദ്യോഗസ്ഥര്‍ക്ക് ഗുരുവായൂരില്‍ ചുരുങ്ങിയത് അഞ്ച് പോലീസുകാരെങ്കിലും ‘ദാസന്’മാരായി വേണമെന്നതാണ് ഇവിടത്തെ ‘ദര്‍ശന പ്രോട്ടോകോള്‍’. പോലീസുദ്യോഗസ്ഥര്‍ക്കുമാത്രമല്ല, അവരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുംവരെ പൈലറ്റായി നില്‍ക്കണം. ദര്‍ശനം കഴിഞ്ഞാല്‍ പ്രസാദകിറ്റ് പിടിക്കുക, ഗണപതി ക്ഷേത്രത്തില്‍ ഉടയ്ക്കാനുള്ള തേങ്ങ വാങ്ങുക… അങ്ങനെ പോകുന്നു ഇവിടത്തെ പോലീസുകാരുടെ പെടാപ്പാടുകള്‍.
അടുത്തിടെ ഒരു ഉന്നതൻ പറഞ്ഞുവിട്ട അതിഥിയെ നാലമ്പലത്തിലേക്ക് കൊടിമരംവഴി കടത്താതിരുന്നതിന് ടെമ്പിൾ സ്റ്റേഷനിലെ പോലീസുകാരനെ പാവറട്ടി സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. ഒരു മാസം കഴിഞ്ഞാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറയാണ്. ഇത് തുടങ്ങിക്കഴിഞ്ഞാൽ സംസ്ഥാനത്തെ ഉന്നത പോലീസുകാരുടെ വീടുകളിലേക്കും ക്വാർട്ടേഴ്സുകളിലേക്കും കതിരുകൾ ഏറ്റി കൊണ്ടുപോകണം. ആ സമയമായാൽ പോലീസുകാർക്ക് പ്രത്യേകം ‘കതിർഡ്യൂട്ടി’യും നിശ്ചയിക്കും.
Discussion about this post