സര്‍ജിക്കല്‍ സ്‌ട്രൈകിന് തെളിവ് ചോദിച്ച് വിമര്‍ശനം അഴിച്ചു വിട്ട കോണ്‍ഗ്രസ് ഉള്‍പ്പടെ ഉള്ള പ്രതിപക്ഷത്തിന് മറുപടിയായി സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. കമാന്‍ഡോകളുടെ ഹെല്‍മറ്റിലും, ഡ്രോണുകളിലും സ്ഥാപിച്ചിരുന്ന ക്യാമറ ഉപയോഗിച്ചാണ് സൈന്യം ദൃശ്യങ്ങള്‍ ശേഖരിച്ചത്. 2017 സെപ്തംബര്‍ 29നാണ് ഇന്ത്യ പാക് അതിര്‍ത്തി കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക് നടത്തി പാക്കിസ്ഥാനെ ഞെട്ടിച്ചത്.
കേന്ദ്രസര്‍ക്കാരിനും, സൈന്യത്തിനും ഏറെ അഭിനന്ദനം ലഭിച്ച സര്‍ജിക്കല്‍ സ്‌ട്രൈകിനെതിരെ പക്ഷേ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി. സര്‍ജിക്കല്‍ സ്‌ട്രൈകിന് തെളിവ് എവിടെയെന്ന് ചോദിച്ചായിരുന്നു സൈന്യത്തിന്റെ അവകാശവാദത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്തത്. അന്നത്തെ പ്രതിപക്ഷ നിലപാടുകള്‍ ഇന്ത്യക്കെതിരായ വാര്‍ത്തയായി പാക് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.
ഇതിനിടയിലാണ് ഇപ്പോള്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈകിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ഇതോടെ ദൃശ്യങ്ങള്‍ പുറത്തു വിട്ട് ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
സൈനികരുടെ ജീവല്‍ ത്യാഗം മോദി വോട്ടിനായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആരോപിച്ചു.
തെളിവെവിടെ എന്ന അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം പാക്കിസ്ഥാന്‍ വലിയ ആയുധമായി ഉപയോഗിച്ചിരുന്നു.
നേരത്തെ സ്‌ട്രൈക് സംബന്ധിച്ച വാര്‍ത്ത നുണയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. എപ്പോള്‍ എന്താണ് കോണ്‍ഗ്രസിന് പറയാനുള്ളത് എന്നാണ് ബിജെപിയുടെ ചോദ്യം.
അഞ്ച് മണിക്കൂര്‍ നീണ്ട സര്‍ജിക്കല്‍ സ്‌ടൈകില്‍ പാക്കിസ്ഥാന് കനത്ത നാശമാണ് ഇന്ത്യ വിതച്ചത് ഏഴ് പട്ടാള ലോഞ്ചറുകള്‍ ഇന്ത്യ തകര്‍ത്തു. നിരവധി പാക് സൈനികരും കൊല്ലപ്പെട്ടു. ഉറിയില്‍ നടന്ന സൈനിക ക്യാമ്പ് ആക്രമണത്തിന് കാരണക്കാരെ വെറുതെ വിടില്ല എന്ന മോദിയുടെ പ്രഖ്യാപനത്തിന് പിറകെയായിരുന്നു സൈന്യത്തിന്റെ പാക്കിസ്ഥാനെ ഞെട്ടിച്ച സര്‍ജിക്കല്‍ സെട്രൈക്. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ലോകരാജ്യങ്ങളുടെ പിന്തുണ നേടാന്‍ കഴിഞ്ഞതും മോദി സര്‍ക്കാരിന്റെ നേട്ടമായി വിലയിരുത്തിയിരുന്നു.
അതുക്കും മേലെ ‘ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക് ഇസ്രായേലിനേക്കാള്‍ മികച്ചത് ‘
Discussion about this post